അനുബന്ധ വാര്‍ത്തകള്‍
- പാക് ഭീകരൻ അബ്ദുൽ റൗഫ് അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള യുഎൻ നീക്കത്തിന് തടയിട്ട് ചൈന
- ചൈനയില്‍ കണ്ടെത്തിയ ലേവി വൈറസ് അപകടകാരി; മൂന്നിലൊന്നു പേരുടെ മരണത്തിന് ഇടയാക്കുമെന്ന് റിപ്പോര്‍ട്ട്
- Langya Virus in China: ചൈനയില്‍ പുതിയ വൈറസ് കണ്ടെത്തി, 35 പേര്‍ക്ക് രോഗം !
- യുഎഇയിലെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു
- ഹണിമൂൺ ആഘോഷിക്കാൻ പോയവർ പിന്നെ മടങ്ങിയില്ല, 11 വർഷത്തിനിടെ കറങ്ങിയത് 64 രാജ്യങ്ങൾ
Pakistan Financial Crisis: ' ഞാന്‍ എന്റെ കുട്ടിക്ക് ഭക്ഷണം കൊടുക്കണോ അതോ കൊല്ലണോ ' ; പാക്കിസ്ഥാനില്‍ വിലക്കയറ്റം രൂക്ഷം, യുവതിയുടെ വീഡിയോ വൈറല്‍
കറാച്ചി നഗരത്തിലാണ് പ്രധാനമായും വിലക്കയറ്റം രൂക്ഷമായിരിക്കുന്നത്
Pakistan Financial Crisis: പാക്കിസ്ഥാനിലെ വിലക്കയറ്റത്തില്‍ രൂക്ഷമായി പ്രതികരിച്ച് യുവതി. അവശ്യ സാധനങ്ങള്‍ക്ക് അടക്കം റോക്കറ്റ് പോലെ വില കുതിച്ചുയരുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും പാക്കിസ്ഥാനി യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
കറാച്ചി നഗരത്തിലാണ് പ്രധാനമായും വിലക്കയറ്റം രൂക്ഷമായിരിക്കുന്നത്. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നും വീഡിയോയില്‍ പരാതിപ്പെടുന്നു. പാക്കിസ്ഥാനി മാധ്യമപ്രവര്ത്തകന് ഹാമിദ് മിര്‍ ആണ് ഈ വീഡിയോ പങ്കുവെച്ചത്.
കറാച്ചിയില്‍ നിന്നുള്ള യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്. കരഞ്ഞുകൊണ്ടാണ് യുവതി വിലക്കയറ്റത്തിനെതിരെ പരാതിപ്പെടുന്നത്. ' ഞാന്‍ എന്ത് ചെയ്യണം, വീടിന് വാടക കൊടുക്കണോ, വൈദ്യുതി ബില്‍ അടയ്ക്കണോ, പാല് വാങ്ങിക്കണോ, എന്റെ കുഞ്ഞിന് മരുന്ന് വാങ്ങിക്കണോ, കുഞ്ഞിന് ഭക്ഷണം കൊടുക്കണോ അതോ കുഞ്ഞിനെ ഞാന്‍ കൊന്നു കളയണോ? ' വീഡിയോയില്‍ യുവതി ചോദിക്കുന്നു.کراچی سے تعلق رکھنے والی ایک ماں نے حکمرانوں کو اپنا بجلی کا بل اور کچن کے لئے اشیاء کی خریداری کا بل دکھا کر کچھ سوال پوچھے میں نے یہ سوال مفتاح اسماعیل کو بھیج دئیے مفتاح صاحب نے جواب بھجوا دیا ہے لیکن پہلے ایک ماں کا دکھڑا سن لیں pic.twitter.com/THahmjAjUL
— Hamid Mir (@HamidMirPAK) August 9, 2022