പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഓണം > തിരുവിതാം‌കൂര്‍ മഹാരാജാവിന്‍റെ ഓണ ചിന്തകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തിരുവിതാം‌കൂര്‍ മഹാരാജാവിന്‍റെ ഓണ ചിന്തകള്‍
അജയ് തുണ്ടത്തില്‍, ഫോട്ടോ: മുരുകേഷ് അയ്യര്‍
WD
പത്മനാഭസ്വാമിയും ഓണവു

തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഓണത്തോട് അനുബന്ധിച്ച് ഓണവില്ല് ചാര്‍ത്തലും സ്വാമിക്ക് മഞ്ഞപ്പട്ട് പുതപ്പിക്കലും തോര്‍ത്ത് മുണ്ട് ഉടുപ്പിക്കലും എല്ലാം നടക്കുന്നുണ്ട്. ചിത്തിരതിരുനാള്‍ മഹാരാജാവിന്‍റെ കാലത്തും ഇത് വളരെ ശുഷ്കാന്തിയോടെ ചെയ്തിരുന്നു.

ഓണത്തിന് കാഴ്ചദ്രവ്യങ്ങളുമായി മുമ്പൊക്കെ ആളുകള്‍ മുഖം കാണിക്കാന്‍ എത്തുമായിരുന്നു - കവടിയാര്‍ കൊട്ടാരത്തില്‍. ഇന്ന് ആ പതിവില്ല. ഓണത്തിന് കൊട്ടാരത്തില്‍ എത്തുന്നവര്‍ക്ക് ഇന്ന് കസവ് മുണ്ട് കൊടുക്കുന്ന പതിവുണ്ട്. മൂന്ന് കസവ്, രണ്ട് കസവ്, ഒരു കസവ് എന്നിങ്ങനെയാണ് കസവു മുണ്ടുകളുടെ തരങ്ങള്‍.

പാശ്ചാത്യവത്കരണ

കേരളീയര്‍ എല്ലാ കാര്യത്തിലും പാശ്ചാത്യരെ അനുകരിക്കുകയാണ്. നമുക്കുള്ള കാര്യങ്ങള്‍ പോലും സായിപ്പ് വച്ച് നീട്ടിയാലേ നമ്മള്‍ അംഗീകരിക്കു. സ്പാനിഷ് കോര്‍ട്ട്‌യാഡ് എന്ന് പാശ്ചാത്യര്‍ പ്രചരിപ്പിക്കുന്നത് നമ്മുടെ പഴയ നാലുകെട്ട് തന്നെ.

ഓണത്തിന്‍റെ കാര്യത്തിലും പാശ്ചാത്യരുടെ രീതികള്‍ ശക്തമായി വരികയാണ്. സായിപ്പ് കൂടിപ്പോയാല്‍ വിഷ് യു അ ഹാപ്പി ഓണം എന്ന് ആശംസിക്കും. അത് കേട്ട് കേരളീയര്‍ ഓണം ആശംസകളില്‍ ഒതുക്കുകയാണ്. ഓണത്തിന്‍റെ സാംസ്കാരിക പൈതൃകവും സൌഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സങ്കല്‍പ്പവും സ‌മൃദ്ധിയിലേക്കുള്ള പ്രാര്‍ത്ഥനയും നാം മറന്നു പോകുന്നു.


<< 1 | 2 | 3 
കൂടുതല്‍
ഉള്ളതുകൊണ്ട് ഓണം കൊള്ളുന്നവര്‍
അഞ്ചുവര്‍ണ്ണതെരുവിലെ നെയ്ത്ത് വിശേഷം
പൂക്കളങ്ങള്‍ വഴിമാറുന്നു, ഉപ്പളങ്ങള്‍ വരവായ്...
അത്തപ്പൂവിളി ഉയര്‍ന്നു