പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഓണം > അഞ്ചുവര്‍ണ്ണതെരുവിലെ നെയ്ത്ത് വിശേഷം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഞ്ചുവര്‍ണ്ണതെരുവിലെ നെയ്ത്ത് വിശേഷം
ഓണത്തിനു തുണി നെയ്യുന്ന ബാലരാമപുരം തെരുവ്


രാജഭരണത്തിന് വിരാമമായിട്ട് അര നൂറ്റാണ്ട് കഴിഞ്ഞെങ്കിലും അഞ്ചുവര്‍ണ്ണ തെരുവുകാര്‍ക്ക് ഓണക്കാലമെത്തുമ്പോള്‍ തിരക്കാണ്. മലയാളി എവിടെയായാലും ഓണമാഘോഷിക്കാന്‍ കസവ് പതിച്ച് കൈത്തറി വസ്ത്രങ്ങള്‍ വേണം. ബാലരാമപുരത്തെ കൈത്തറി തെരുവായ അഞ്ചുവര്‍ണ്ണത്തെ കസവ് തുണികള്‍ക്കും ഓണത്തിന് ആവശ്യക്കാര്‍ ഏറെയാണ്.

വിദേശ വിപണിക്കൊപ്പം സാധാരണ കേരളീയരുടെയും ഓണത്തിന് പത്തരമാറ്റ് തിളക്കമേകാന്‍ ബാലരാമപുരത്തെ അഞ്ചുവര്‍ണ്ണ തെരുവുകാര്‍ ഒരുങ്ങുന്നു. മലയാളിക്ക് കസവു പതിച്ച കൈത്തറി വസ്ത്രങ്ങള്‍ നെയ്യുന്ന തിരക്കിലാണിവര്‍.

തിരുവിതാംകൂര്‍ രാജാവായിരുന്ന ബാലരാമവര്‍മ്മ മഹാരാജാവ് പത്മനാഭപുരത്തേയ്ക്കുള്ള യാത്രാ മധ്യേ ശത്രുക്കളില്‍ നിന്നും രക്ഷനേടുന്നതിനായി വള്ളിയൂരിലെ അഗസ്ത്യാര്‍ സ്വാമി ക്ഷേത്രത്തില്‍ അഭയം തേടി. ക്ഷേത്രഭാരവാഹികള്‍ അദ്ദേഹത്തെ നെയ്ത്തുകാരുടെ ഗ്രാമത്തിലേക്ക് കൊണ്ടു പോയി.

ഈ ഗ്രാമവാസികളെക്കുറിച്ച് മനസ്സിലാക്കിയ മഹാരാജാവ് ഇവരുടെ കരവിരുതില്‍ അത്ഭുതം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇവിടത്തെ പത്തു കുടുംബങ്ങളെ ദത്തെടുത്ത മഹാരാജാവ് നെയ്യാറ്റിന്‍കരയ്ക്കും അനന്തപുരിയ്ക്കും ഇടയിലുള്ള സ്ഥലത്ത് -ബാലരാമപുരത്ത്- താമസിപ്പിച്ചു.

ഇവരെക്കൂടാതെ വാണിഗര്‍, വെള്ളാളര്‍, മുക്കുവര്‍, മുസ്ളീങ്ങള്‍ എന്നിവരെയും ഇവിടെ താമസിപ്പിച്ചു. അങ്ങനെയാണ് ഈ പ്രദേശത്തിന് അഞ്ചുവര്‍ണ്ണതെരുവെന്ന പേര് ലഭിച്ചത്.
1 | 2  >>  
കൂടുതല്‍
പൂക്കളങ്ങള്‍ വഴിമാറുന്നു, ഊപ്പളങ്ങള്‍ വരവായ്...
അത്തപ്പൂവിളി ഉയര്‍ന്നു