ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ ഓര്‍ക്കുമ്പോള്‍

ജന്മശതാബ്ദി 2004 ഒക്ടോബര്‍ 2ആഘോഷിച്ചു

WEBDUNIA|

ജനനം:1904 ഒക്റ്റോബര്‍ 2 ,മരണം 1966 ജനുവരി 10

ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാല്‍ ബഹാദുര്‍ ശാസ്ത്രിയുടെ നൂറാം ജന്മദിനമാമായിരുന്നു 2004 ഒക്ടോബര്‍ 2.

സ്വാതന്ത്യ സമര സേനാനിയും സ്വതന്ത്ര ഇന്ത്യയിലെ റയില്‍വേ, ആഭ്യന്തര വകുപ്പുകളുടെ മന്ത്രിയും ആയശേഷമാണ് ശാസ്ത്രി 1964 ജൂണ്‍ ഒന്‍പതിന് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 1966 ജനുവരി പത്തിന് സോവിയറ്റ് യൂണിയനിലെ താഷ്കന്‍റില്‍ ഐതിഹാസികമായ കരാറില്‍ ഒപ്പിട്ടശേഷം ശാസ്ത്രി ഉറക്കത്തില്‍ അന്തരിച്ചു.

ചെറുപ്പത്തിലേ അനാഥത്വത്തോട് പടപൊരുതി ഇന്ത്യയുടെ പ്രധാനമന്ത്രി വരെ ആയ സംഭവ ബഹുലമായ ജീവിതമാണ് സൗമ്യനും ശാന്തശീലനും എങ്കിലും ദൃഢചിത്തനായ ലാല്‍ ബഹാദുര്‍ ശാസ്ത്രി എന്ന കുറിയ മനുഷ്യന്‍റേത്.

1964 മെയ് 27 ന് ജവഹര്‍ ലാല്‍ നെഹ്റു പെട്ടെന്ന് അന്തരിച്ചപ്പോള്‍ ഇനിയാര് എന്നൊരു ചോദ്യം സ്വാഭാവികമായി ഉണ്ടായി. മൊറാര്‍ജിയുടെയും ഇന്ദിരയുടെയും മറ്റും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ലാല്‍ ബഹാദുര്‍ ശാസ്ത്രിയായിരുന്നു അന്ന് എല്ലാവര്‍ക്കും സമ്മതനായ വ്യക്തി.

1904 ഒക്ടോബര്‍ രണ്ടിന് ഉത്തര്‍ പ്രദേശില്‍ കാശിക്ക് ഏഴു കിലോമീറ്റര്‍ അകലെയുള്ള മുഗള്‍ സരായിയിലാണ് ലാല്‍ ബഹാദുര്‍ ശ്രീവാസ്തവ എന്ന ശാസ്ത്രി ജനിക്കുന്നത്. ശ്രീവാസ്തവ എന്ന ജാതിപ്പേര് ഉപേക്ഷിക്കുകയും ശാസ്ത്രി എന്ന ബിരുദം തന്‍റെ പേരിനോട് ചേര്‍ക്കുകയും ചെയ്ത അദ്ദേഹം അക്കാലത്തു തന്നെ മാതൃകാ പുരുഷനായി.

1955 ല്‍ കേന്ദ്ര റയില്‍വേ മന്ത്രിയായിരിക്കുമ്പോള്‍ തമിഴ് നാട്ടിലെ അരിയല്ലൂരില്‍ 144 പേരുടെ മരണത്തിനിടയാക്കിയ റയില്‍ അപകടത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവച്ചും ശാസ്ത്രി മാതൃകകാട്ടി. ആകാരത്തിലെ കുറവുകൊണ്ട് അദ്ദേഹം രാഷ്ട്രീയക്കാര്‍ക്കിടയില്‍ ആദ്യമൊക്കെ കുരുവി എന്നാണ് അറിയപ്പെട്ടിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :