ഒരു വിലപ്പെട്ട ജന്മം മുഴുവനും വെറുമൊരുവാക്കിന് അക്കരെ ഇക്കരെ കടവു തോണി കിട്ടാതെ’ പോയ അവനും അവളും പ്രണയം മനസില്‍ ഒളിപ്പിക്കുകയും സൗഹൃദം ഭാവിക്കുകയുമായിരുന്നു.
പ്രണയത്തിലേക്ക് കടക്കാനുള്ള ഒരു ഇടനാഴിയായി സൗഹൃദം എവിടെയെല്ലാമോ ചുരുങ്ങി പോയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ അല്‍പം കൂടി സങ്കീര്‍ണമാണ്.
“കനകമെയിലാഞ്ചി നീരില്‍ തുടിച്ച നിന്‍ വിരല്‍ തൊടുമ്പോള്‍ കിനാവ് ചുരന്നതും നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍ കിരണമേറ്റെന്‍റെ ചില്ലകള്‍ പൂത്തതും..”-എന്ന് ചുള്ളിക്കാട് പാടിയത് കാമുകിയെ ഓര്‍ത്തായിരുന്നു.
പക്ഷെ എന്തിനാണ് ബോര്‍ഡിങ്ങ് സ്കൂളില്‍ നിന്ന് വേനലധിക്കു പിരിയുന്ന റൂമേറ്റായ പ്രിയ കൂട്ടുകാരിയുടെ ബുക്കില്‍ അവള്‍ ആ വരികള്‍ എഴുതിയത്. അവരുടെ ‘പ്രണയത്തിനും’ സൗഹൃദം ഒരു മുഖംമൂടിയാവുകയായിരുന്നോ.പത്മരാജന്‍റെ ‘ഒരേതൂവല്‍പക്ഷികളില്‍’ അവരുടെ പൂര്‍വ്വരൂപങ്ങള്‍ പിന്നീട് ജനിച്ചതാണ്.
ഒന്നിച്ചല്ലാതെ ജീവിക്കാനാകില്ലെന്ന് ആ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞപ്പോഴും ‘ലെസ്ബിയനിസമെന്ന’ വര്‍ഗ്ഗീകരണത്തിലേക്ക് തങ്ങള്‍ ഒതുങ്ങുമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.
|