പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ബേപ്പൂര്‍ സുല്‍ത്താന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കഥാവശേഷനായ ബേപ്പൂര്‍ സുല്‍ത്താന്‍

basheer
WDWD
തനിക്കു പ്രിയപ്പെട്ട മാങ്കോസ്റ്റൈയിന്‍ മരത്തണലിലിരുന്ന് പഴയ ഗ്രാമഫോണില്‍ സൈഗളിന്‍െറ "സോജാ രാജകുമാരി' എന്ന പാട്ടു കേട്ടിരിക്കുന്ന ബഷീറിന്‍െറ ചിത്രം നമുക്കു സുപരിചിതമാണ്.

ബഷീറിനെക്കുറിച്ചറിയാവുന്ന, ആ പുസ്തകങ്ങള്‍ വായിച്ച, ബഷീറിനെക്കുറിച്ചെഴുതിയവ വായിച്ച, ആര്‍ക്കും ഓര്‍മ്മയുള്ള ഒരു ബ്ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. ഇന്ന് മാവു മാത്രമേയുള്ളൂ. പാട്ടുകേട്ടിരിക്കുന്ന ആ മഹാസാഹിത്യകാരന്‍ കഥാവശേഷനായി.

യാഥാര്‍ത്ഥ്യത്തേക്കാള്‍ ഭാവന സത്യമായി തീരുന്ന അവസ്ഥ, അതാണ് ബഷീറിന്‍റെ കൃതികളുടെ ശക്തി എന്ന് പ്രമുഖ നിരൂപകന്‍ എം.എന്‍.വിജയന്‍ പറഞ്ഞു വച്ചിട്ടുണ്ട്. ആശയ ലോകത്തിന്‍റെ വകതിരിവുകളാണ് ബഷീര്‍ കൃതികളെ ശ്രദ്ധേയമാക്കുന്നത്. ബഷീറിന്‍റെ ആഖ്യാന രീതിയുടെ കൌശലം മറ്റൊരു മലയാള എഴുത്തുകാരനും നേടിയിട്ടില്ല.

ചെക്കോവിന്‍റെയും മോപ്പസാങ്ങിന്‍റെയും രചനാ കൌശലങ്ങള്‍ ബഷീറില്‍ ഒന്നിക്കുന്നു. ശബ്ദങ്ങള്‍, മതിലുകള്‍, സ്വര്‍ണ്ണമാല, പൂവമ്പഴം തുടങ്ങിയ കൃതികളില്‍ എല്ലാം ഇത് തെളിഞ്ഞു കാണാനാവും. നമ്മുടെ ഏത് എഴുത്തുകാരനേക്കാളും സ്ഫുടമായി, സൂക്ഷ്മമായി, നര്‍മ്മമധുരമായി ബഷീര്‍ ജീവിത രംഗങ്ങളെ കാണുന്നു.

ഒരു ജീവിതം കൊണ്ട് ബഷീര്‍ ഉഴുതുമറിച്ച നിലങ്ങള്‍, കീഴടക്കിയ കൊടുമുടികള്‍ എന്നിവ ഏതു വലിയ വായനക്കാരനേയും അത്ഭുതപ്പെടുത്താതിരിക്കില്ല. ശബ്ദങ്ങള്‍ എന്ന അദ്ദേഹത്തിന്‍റെ കൃതി എക്കാലവും ഓര്‍മ്മിക്കപ്പെടും.

ജീവിത വ്യവസ്ഥയുടെ സകല മാനങ്ങളേയും ചോദ്യം ചെയ്യുന്ന ശബ്ദങ്ങളുടെ മിതത്വവും ശക്തിയും ആവര്‍ത്തിക്കാന്‍ കഴിയുന്നതല്ല. ഇതിലെ 12 അധ്യായവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ജീവിത ശില്‍പ്പത്തിനു തുല്യമായി മലയാളത്തില്‍ മറ്റൊന്നും എടുത്തുകാട്ടാനില്ല.
  1 | 2  >> 
കൂടുതല്‍
വൈക്കം മുഹമ്മദ് ബഷീര്‍ - ജീവിതരേഖ
ബഷീറിനു ലഭിച്ച പ്രധാന പുരസ്കാരങ്ങള്‍
ബഷീറിന്‍റെ പ്രധാന കൃതികള്‍
എം എം ബഷീര്‍ ബഷീറിനെപ്പറ്റി
എന്‍റെ റ്റാറ്റ - അനീസ് ബഷീര്‍
പാത്തുമ്മായുടെ ആടില്‍നിന്നൊരു ഭാഗം