പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > അഭിമുഖം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അയ്യപ്പനെ കണ്ടുമുട്ടിയപ്പോള്‍
ശ്രീഹരി പുറനാട്ടുകര
5 ഡോക്‍ടര്‍മാര്‍ പറഞ്ഞ സ്ഥിതിക്ക് മദ്യപിക്കുന്നത് നിറുത്തണമെന്ന് തോന്നിയിട്ടുണ്ടോ?

നല്ല ചോദ്യം. മോനെ മദ്യം ഇല്ലെങ്കില്‍ ഞാനില്ല.കവിതയില്ല. ജീവിതമില്ല. ഇന്ന് രാവിലെ അഞ്ചു മണിക്കു തന്നെ ഞാന്‍ രണ്ട് പെഗ് അകത്താക്കി

6 ഈ അലച്ചിലുകള്‍ എന്തു നല്‍കി?

എനിക്ക് എന്തുണ്ടോ അതൊക്കെ. ഈ അലച്ചില്‍ ഇല്ലാതെ എനിക്ക് ഒന്നും സംഭാവന ചെയ്യുവാന്‍ കഴിയില്ല.

7 പണ്ട് ‘കാരമസോവ് സഹോദരന്മാര്‍‘ ഒരു പാട് തവണ വായിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നല്ലോ?. ഇപ്പോഴത്തെ വായനയെക്കുറിച്ച്?

പഴയപുസ്തകങ്ങള്‍ ആവര്‍ത്തിച്ച് വായിക്കുന്നു അത്രമാത്രം. കിഴവനും കടലും, കുട്ടികൃഷ്‌ണമാരാറുടെ വിമര്‍ശനങ്ങളും ഒരു പാടു തവണയായി ആവര്‍ത്തിച്ചു വായിച്ചു കൊണ്ടിരിക്കുന്നു.

8 കറങ്ങാന്‍ പോകുമ്പോള്‍ സഹോദരിയോട് പറയാറുണ്ടോ?

ലക്ഷ്‌മിയോട് ഞാനൊന്നും പറയാറില്ല. ഏതു പാതിരാത്രിക്കു മുട്ടിയാലും അവള്‍ വാതില്‍ തുറന്നു തരും
 << 1 | 2   
കൂടുതല്‍
‘ദുബായ്പ്പുഴ‘യുടെ കഥാകാരന്‍ സംസാരിക്കുന്നു
എം.ടിയുടെ കൃതികള്‍ അദ്‌ഭുതപ്പെടുത്തിയിട്ടില്ല
പാശ്ചാത്യ യുക്തി കൊണ്ട് നമ്മള്‍ മിത്തിനെ അളക്കുന്നു
പ്രതികരണം ശുഷ്കമാവുന്നു: സച്ചിദാനന്ദന്‍
കാവ്യബിംബങ്ങള്‍ അനുഭവങ്ങളുമായി
ഫ്രാന്‍സില്‍ ഇന്നും വായന ലഹരി