പ്രധാന താള്‍  മറ്റുള്ളവ  സാഹിത്യം  അഭിമുഖം
 
പ്രതികരണം ശുഷ്കമാവുന്നു: സച്ചിദാനന്ദന്‍
സൈബര്‍ലോകക്രമത്തിലെ ജീവിതത്തെ ഫലപ്രദമായി ആവിഷ്കരിക്കാന്‍ നമ്മുടെ ഭാഷയ്ക്ക് കഴിഞ്ഞിട്ടില്ല.ഇതിനെക്കുറിച്ചുള്ള അഭിപ്രായം ?

:പുതിയ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയ ഒരു രചന മാത്രമേ ഞാന്‍ കണ്ടിട്ടൂള്ളൂ.മുകുന്ദന്‍റെ നൃത്തം.ദ്രുത ഗതിയിലൂള്ള മാറ്റത്തെ അനുസരിച്ച് ഇനിയും രചനകള്‍ ഉണ്ടാകും.കൂടുതല്‍ വെബ് ജേര്‍ണലുകള്‍ നമ്മുടെ ഭാഷയില്‍ ഉണ്ടാകേണ്ടിയിരുക്കുന്നു.

നളിനി ജമീല,പുനത്തില്‍കുഞ്ഞബ്ദുള്ള തുടങ്ങിയവരുടെ രചനകള്‍ ധൈര്യം പ്രകടിപ്പിച്ചവയായിരുന്നു.ഇത്തരത്തിലുള്ള ഒരു ധൈര്യം ഉദയം ചെയ്യാനുള്ള കാരണം?

നമ്മുടെ വായനക്കാര്‍ ഇത്തരം രചനകളെ ചമ്മല്‍ ഇല്ലാതെ സമീപിക്കാന്‍ തുടങ്ങിയിരിക്കുന്നു.ചില സമയങ്ങളില്‍ അവര്‍ വിമര്‍ശിക്കാം .എന്നാല്‍,അതും നല്ല ലക്ഷണമാണ്.

ഇടതുപക്ഷത്തിന്‍റെ പുതിയ നയങ്ങള്‍ സാറാ ജോസഫിനെ ഇടതുപക്ഷ വിരുദ്ധയാക്കിമാറ്റിയിരിക്കുന്നു. ഇതിനെക്കുറിച്ചുള്ള അഭിപ്രായം ?

സാറാ ജോസഫ് ഇടതുപക്ഷ വിരുദ്ധയാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല.ഇടതുപക്ഷ ആശയങ്ങളില്‍ നിന്ന് കൊണ്ട് അവര്‍ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നു(അരുന്ധതി റോയ്,എം.സുകുമാരന്‍ എന്നിവരെ പോലെ).

യുവ എഴുത്തുകാര്‍ക്ക് ഒരു ഭൂമികയോ,രാഷ്ട്രീയ നയമോ മുന്നോട്ട് വെയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.ഈ വിഷയത്തെ എങ്ങനെ നിങ്ങള്‍ എങ്ങനെ വീശകലനം ചെയ്യുന്നു.

ഒരു പ്രത്യേക വിധത്തിലുള്ള മദ്ധ്യ വര്‍ത്തി സമൂഹം ഇവിടെ ഉദയം ചെയ്തിട്ടൂണ്ട്.ഇവര്‍ക്ക് സ്വന്തം കരിയറിന് ഉപരിയായി സ്വപ്നങ്ങളൊന്നുമില്ല.ഇവര്‍ക്ക്,റിസ്ക്കെടുക്കാന്‍ താല്‍പ്പര്യമില്ല.രാഷ്ട്രീയ പാര്‍ട്ടികളോട് ഇവര്‍ക്ക് ആഭിമുഖ്യമില്ല.നമ്മള്‍ ഈ സാമൂഹ്യ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്.യുവ എഴുത്തുകാര്‍ ഈ മദ്ധ്യ വര്‍ഗ ജീവിതത്തെക്കുറിച്ച് എഴുതുന്നു.

പ്രതികരണശേഷി നഷ്ടപ്പെട്ട ഈ സമൂഹത്തില്‍ കവിതയുടെ ഭാവിയെന്താണ് ?.

:താരതമ്യേനെ കവിതയ്ക്ക് ബംഗാളിലും, കേരളത്തിലും, മഹാരാഷ്ട്രയിലും ആരോഗ്യപരമായ സ്ഥാനമാണ് ഉള്ളത്.ഇപ്പോഴും ജനങ്ങള്‍ കവിത കേള്‍ക്കുകയും,വായിക്കുകയും ചെയ്യുന്നു.എന്നാല്‍ ഞാന്‍ ശൂഭാപ്തി വിശ്വാസിയല്ല.കരിയറിസം,കണ്‍സ്യൂമറിസം തുടങ്ങിയവ കവിതയെ ദോഷകരമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു

ഇന്ന് ആത്മീയ പുസ്ത്കങ്ങല്‍ കൂടുതല്‍ വിറ്റഴിയുന്നു.ഈ ആത്മീയയെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു ?

ഇത് കപട ആത്മീയതയാണ്.ആഗ്രഹങ്ങളും,മത്സരങ്ങളും നമ്മുടെ മദ്ധ്യ വര്‍ഗ സമൂഹത്തിന് കൂടുതല്‍ സമ്മര്‍ദം നല്‍കി.അതിനാല്‍ ആശ്വാസത്തിനായി അവര്‍ മജീഷ്യന്‍ മാരെയും,ആള്‍ദൈവങ്ങളെയും ആശ്രയിക്കുന്നു


1| 2
കൂടുതല്‍
കാവ്യബിംബങ്ങള്‍ അനുഭവങ്ങളുമായി
ഫ്രാന്‍സില്‍ ഇന്നും വായന ലഹരി
അക്കിത്തം- ഇതിഹാസത്തിന്‍റെ സുവര്‍ണ്ണമണ്ഡലം