ലേഖനങ്ങള്‍ | പുസ്തക നിരൂപണം | രചന
പ്രധാന താള്‍ » മറ്റുള്ളവ » സാഹിത്യം » രചന » ഒറ്റയ്ക്കൊരു പക്ഷി (Story - Otaykkoru Pakshi)
 
അവരുടെ കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്ന് സുകുവിനോട് പറഞ്ഞപ്പോള്‍ അവനു ചിരി. ഈ വേലക്കാരിയെക്കുറിച്ച്, അതും ഇത്രയും പ്രായമുള്ള ഒരു സ്ത്രീയെക്കുറിച്ച് നീയെന്തിന് അറിയണം? - എന്നാണ് അവന്‍റെ സംശയം. തന്‍റെ ഒരു പരിചയക്കാരിയാണോ എന്നു സംശയമുണ്ടെന്ന് പറഞ്ഞപ്പോള്‍ അവന്‍ അന്വേഷിക്കാമെന്ന് പറഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ ഡീറ്റെയില്‍‌സ് തന്നു. സ്വന്തക്കാര്‍ ആരുമില്ലാത്ത ഒരു സ്ത്രീയാണ്. ഭര്‍ത്താവ് മരിച്ചു പോയി. മക്കളില്ല. മൂന്നോ നാലോ മാസമേ ആയിട്ടുള്ളൂ അവിടെയെത്തിയിട്ട്. പേരു പറഞ്ഞപ്പോഴാണ് നടുങ്ങിയത്. മാലതി!

സുകുവിന്‍റെ നാട്ടിലേക്ക് പെട്ടെന്ന് പോകണം, നീയും വരണം എന്നു പറഞ്ഞപ്പോള്‍ സ്വപ്നയ്ക്ക് കാര്യം മനസിലായില്ല. എന്താണ് കാര്യമെന്ന് അവള്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞു - നമ്മള്‍ പോകുന്നു. എന്‍റെ അമ്മയെക്കാണാന്‍. മോളെ സുനീതയുടെ വീട്ടില്‍ ഏല്‍പ്പിക്കാം. ഇത്ര ദൂരം യാത്ര ചെയ്താല്‍ അവള്‍ക്ക് ക്ഷീണമാകും.

ഓട്ടോ ഒരു വലിയ കെട്ടിടത്തിന് മുമ്പില്‍ നിന്നു. “ഇതാണ് സാര്‍. ഡാഫോഡില്‍‌സ്.” സ്വപ്ന ഉറങ്ങിപ്പോയിരിക്കുന്നു. അവളെ വിളിച്ചുണര്‍ത്തി, ഇറങ്ങി. പണം കൊടുത്തപ്പോള്‍ ഡ്രൈവര്‍ തിരക്കി - “ഞാന്‍ വെയ്റ്റ് ചെയ്യണോ സാര്‍”.

“വേണ്ട..പൊയ്ക്കോളൂ” - ബാഗും തോളില്‍ തൂക്കി നടന്നു. ഏഴോ എട്ടോ നിലകളുള്ള ഫ്ലാറ്റാണ്. ലിഫ്റ്റ് കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടി. ‘5 സി’യില്‍ പോകാനാണെന്ന് പറഞ്ഞപ്പോള്‍ സെക്യൂരിറ്റി ലിഫ്റ്റ് കാണിച്ചു തന്നു. “ഞാനിപ്പൊ വീഴുമെന്നാ തോന്നുന്നത്” സ്വപ്ന പറഞ്ഞു. അവളെ ചേര്‍ത്തു പിടിച്ചാണ് ലിഫ്റ്റില്‍ കയറിയത്.

'5 സി’ സുകുവിന്‍റെ ഫ്ലാറ്റാണ്. ‘രമേഷും സ്വപ്നയും വരുന്നു, എല്ലാ സൌകര്യവും ചെയ്തു കൊടുക്കണം’ എന്ന് സുകു അവന്‍റെ അച്ഛനെ വിളിച്ച് ഏല്‍പ്പിച്ചിട്ടുണ്ട്. മാലതി എന്ന സ്ത്രീയെ കാണാനായാണ് വരുന്നതെന്ന് വീട്ടില്‍ പറയേണ്ടെന്ന് സുകുവിനോട് പ്രത്യേകം പറഞ്ഞിരുന്നു.

5 സി കണ്ടെത്തി. അതിന്‍റെ എതിര്‍വശത്തുള്ള ഫ്ലാറ്റ് നമ്പരിലേക്ക് നോക്കി - 5 ഇ. അവിടെയാണ് അമ്മ. അവിടെയാണ് അമ്മ എന്ന വേലക്കാരിത്തള്ള. 5 സിയുടെ ഡോര്‍ ബെല്ലില്‍ അമര്‍ത്താതെ 5 ഇ‌യിലേക്ക് നടന്നു. ബെല്ലില്‍ വിരലമര്‍ത്തി. “അതല്ല സുകുവിന്‍റെ വീട്” എന്ന് സ്വപ്ന ഉറക്കെ പറഞ്ഞപ്പോള്‍ മിണ്ടരുതെന്ന് ആംഗ്യം കാട്ടി.

ഡോര്‍ തുറന്നു വരുന്നത് അമ്മയാണെങ്കില്‍? എന്തു പറയും? ആരാണെന്നു പറയും? ആരെ കാണാനാണെന്നു പറയും? മനസ് വീര്‍ത്തു പൊട്ടാന്‍ തുടങ്ങുന്നതു പോലെ.

ഡോര്‍ തുറന്നു. ഒരു പെണ്‍കുട്ടിയാണ്. “ആരാ” - അവള്‍ തിരക്കി. ഒരു നിമിഷം ഒന്നു ശങ്കിച്ചിട്ട് “മാലതിയമ്മയെ കാണാന്‍” എന്നു പറഞ്ഞു. ആ കുട്ടിക്കു മനസിലാകാത്തതു പോലെ നോക്കി, പിന്നെ തിരിഞ്ഞ് “അച്ഛാ” എന്നു വിളിച്ചു. ഒരു ചെറുപ്പക്കാരന്‍ വാതില്‍ക്കലേക്ക് വന്നു ചോദ്യ ഭാവത്തില്‍ നോക്കി.

“ഇവിടെ ജോലിക്കു നിന്നിരുന്ന മാലതിയമ്മയെ അന്വേഷിച്ചു വന്നതാ”

അയാള്‍ ഒന്നു സൂക്ഷിച്ചു നോക്കി. “ ആ തള്ളയെ കാണുന്നില്ല. ഇന്നലെ വൈകുന്നേരം കടേല്‍ സാധനം വാങ്ങാന്‍ വിട്ടതാ. ഇതുവരെ തിരിച്ചു വന്നില്ല.”

ഉള്ളൊന്നു കാളി. “നിങ്ങള്‍ അന്വേഷിച്ചില്ലേ...?”

“ഓ..ഇതിനെയൊക്കെ എവിടെപ്പോയി അന്വേഷിക്കാനാ..വീടും കുടീമൊന്നുമില്ല...എങ്ങനെയോ ഇവിടെ വന്നു പെട്ടു. മൂന്നാലു മാസം നിന്നു. ഇപ്പോ സാധനം വാങ്ങാന്‍ കൊടുത്ത കാശും കൊണ്ട് എങ്ങോട്ടോ പോയി.”

സ്വപ്നയെ നോക്കി. അവളുടെ മുഖത്തെ ഭാവം തിരിച്ചറിയാന്‍ കഴിയുന്നില്ല. കണ്ണില്‍ നീര്‍ നിറഞ്ഞു തുളുമ്പുന്നു. “അവര് നിങ്ങടെ ആരാ... എവിടുന്നു വരുവാ?” അയാളുടെ ചോദ്യത്തിന് മറുപടി പറയാതെ സ്വപ്നയെ ചേര്‍ത്തു പിടിച്ചു നടന്നു. ലിഫ്റ്റില്‍ ഗ്രൌണ്ട് ഫ്ലോര്‍ നമ്പറില്‍ വിരലമര്‍ത്തി.
 
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍