ജ്വരമാറ്റി വിഭൂതികൊണ്ടു മു- ന്നരിതാം വേലകള്‍ ചെയ്ത മൂര്‍ത്തിയോ? അരുതാതെ വലഞ്ഞു പാടിയൗ- ദരമാം നോവുകെടുത്ത സിദ്ധനോ?
ഹരനന്നെഴുതി പ്രസിദ്ധമാം- മറയൊന്നോതിയ മാമുനീന്ദ്രനോ? മരിയാതുടലോടുപോയോര- പ്പരമേശന്‍െറ പരാര്‍ത്ഥ്യഭക്തനോ?
നരരൂപമെടുത്തു ഭൂമിയില്‍ പെരുമാറിടിന കാമധേനുവോ? പരമാദ്‌ഭൂതാനദേവതാ- നരുവോയീയനുകമ്പയാണ്ടവന്‍?
ഫലശ്രുതി
അരുമാമറയോതുമര്‍ത്ഥവും ഗുരുവോതും മുനിയോതുമര്‍ത്ഥവും ഒരു ജാതിയിലുള്ളതൊന്നുതാന്‍ പൊരുളോര്‍ത്താലഖിലാഗമത്തിനും.
|