ഉള്ളൂരിന്റെ കാവ്യജീവിതത്തില്‍ നിയോക്ളാസിക് എന്നും, കാല്പനികം എന്നും വേര്‍തിരിക്കാവുന്ന രണ്ടു ഘട്ടങ്ങളുണ്ട്.1920 നു ശേഷമാണ് ഉള്ളൂരിന്റെ കാല്പനികമുഖം തെളിയുന്നത്.
ഈ ഘട്ടത്തില്‍ രചിച്ച "മണിമഞ്ജുഷ' (1933) യിലെ രചനയാണ്:"പ്രേമസംഗീതം'. അതിന്റെ തുടക്കം:
ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമം; അതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണ ശശിബിംബം