"തന്നെത്തന്നെ ' കല്യാണം കഴിച്ചുകൂടിയ കുഞ്ഞുണ്ണി കോഴിക്കോട് രാമകൃഷ്ണമിഷന്‍ ഹൈസ്ക്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.
ആപ്തവാക്യ തുല്യമായ ഈരടികളും കുട്ടിക്കവിതകളും ചമച്ചുകൊണ്ടിരുന്ന കുഞ്ഞുണ്ണി ഒരു തുളളി അമ്മിഞ്ഞപ്പാലിന്‍ പരപ്പാണീ ആകാശമെന്ന് ' ആശ്വസിപ്പിച്ച് വിശ്രമജീവിതം നയിക്കുന്നു
വിത്തും മുത്തും, കവിത, രാഷ്ട്രീയം, കടങ്കഥകള്‍, കുറ്റിപ്പെന്‍സില്‍,ഊണുതൊട്ട് ഉറക്കം വരെ, കുഞ്ഞുണ്ണിക്കവിതകള്‍, വലിയ കുട്ടിക്കവിതകള്‍, നന്പൂരി ഫലിതങ്ങള്‍ എന്നീ പ്രധാന കൃതികള്‍ക്കു പുറമേ കുഞ്ഞുണ്ണിമാഷ് കുട്ടികള്‍ക്കെഴുതിയ കത്തുകള്‍ പോലും "സാഹിത്യകൃതി'കളായി മാറി.
എനിക്ക് അഞ്ചടി പത്തിഞ്ച് പൊക്കവും അതിനനുസരിച്ച് വണ്ണവും കുന്പയും കൊന്പന്‍മീശയും ഉണ്ടക്കണ്ണും രാഘവമേനോന്‍ എന്നു പേരുമാണെങ്കില്‍ ഞാനെങ്ങനെ വിഡ്ഡിത്തകുട്ടിത്തങ്ങള്‍ കാട്ടും. എനിക്കാലോചിക്കാനേവയ്യ, ഞാനെന്‍റെ കിറുക്കിന് പാകത്തിലുളള കുഞ്ഞുണ്ണിയായത് നന്നായി'..
28 കൃതികളും, കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടിയ കുഞ്ഞുണ്ണിയേക്കാള്‍, അനന്തകോടി ജീവജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറുകോടി മനുഷ്യര്‍ക്കിടയില്‍ അതിയാരത്തു തേറന്പില്‍ നാരായണിയമ്മ മകന്‍ കുഞ്ഞുണ്ണി " അക്ഷരത്തൈറ്റെഴുതാന്‍' "കുറ്റിപ്പെന്‍സിലു'മായി നില്‍ക്കുന്നു.
- വാക്കിനോളം തൂക്കമില്ലാത്തയൂക്കന്‍ ഭൂമിയില്‍ കുഞ്ഞുണ്ണി മാഷിന്‍റെ തന്നെ തത്വശാസ്ത്രം വാക്കുകളിലാവാം.
""കൊതുകിനെക്കൊല്ലാനെന്തു നല്കീ, (ല്ലൂ) "ഗരുഡരെയെന്നു വിളിച്ചുനോക്കൂ'..
|