1. മറ്റുള്ളവ
  2. »
  3. സാഹിത്യം
  4. »
  5. ലേഖനങ്ങള്‍

-ഉണ്ണിമേനോന്‍ എന്ന തൂവാനത്തുമ്പി

-ഉണ്ണിമേനോന്‍ എന്ന തൂവാനത്തുമ്പി
ജ-ാടകളിലാത്ത ശരാശരി മലയാളി അഭ്രപാളികളിലെ നായകന്‍റെ സ്ഥാനത്ത് അവനവനെതന്നെ കാണുന്നു. നായകന്‍റെ ധീരകൃത്യങ്ങള്‍ കണ്ട് കയ്യടിക്കുന്നു, അവന്‍റെ ചേഷ്ടകള്‍ അനുകരിക്കുന്നു, സംഭാഷണശകലങ്ങള്‍ മന:പാഠമാക്കുന്നു.

കഥാപാത്രം അവതരിപ്പിച്ച നായകനേക്കാള്‍ കഥാപാത്രത്തെയാണ് നമ്മള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഇതിന് ഉദാഹരണമാണ്, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ് ഠന്‍. മോഹന്‍ലാലിനെ നാം മറന്നേക്കാം പക്ഷെ ഒരിക്കലും മംഗലശ്ശേരി നീലകണ് ഠനെ മറക്കുകയില്ല.

കോഴിക്കോട്ടെ സംഗീത രസികനായ മുല്ലശ്ശേരി രാജ-ുവാണ് മംഗലശ്ശേരി നീലകണ് ഠന്‍. അതുപോലെ തന്നെയാണ് തൂവാനത്തുമ്പികളിലെ മണ്ണാരത്ത് ജ-യകൃഷ്ണനും.

നാട്ടില്‍ നിന്നകന്ന് നഗരത്തില്‍ അടിച്ച് പൊളിച്ച് ജ-ീവിച്ച്, എന്തിനും പോന്ന ഒരുകൂട്ടം തെമ്മാടി സെറ്റ് കൂട്ടിനുള്ള ഒരോ നാരങ്ങാവെള്ളവും മദ്യവും മാറിമാറി അങ്ട് പൂശുന്ന ജ-യകൃഷ്ണന്‍

ജ-യകൃഷ്ണനുമുണ്ട് ഒരു ആള്‍ രൂപം - തൃശ്ശൂരില്‍

ദേശാടനക്കിളി കരയാറില്ല, ഇന്നലെ, അപരന്‍ എന്നീ മികച്ച സിനിമകള്‍ സംവിധാനം ചെയ്ത പത്മരാജ-ന്‍ താന്‍ ഉണ്ണിമാമന്‍ എന്ന് വിളിച്ചിരുന്ന ഉണ്ണിമേനോന്‍റെ ജ-ീവിതമാണ് തൂവാനത്തുമ്പികള്‍ എന്ന സിനിമയിലൂടെ വരച്ചു കാട്ടിയത്.

പത്മരാജ-ന്‍ ആകാശവാണിയില്‍ ജേ-ാലിനോക്കിയിരുന്ന കാലത്താണ് ശൃശൂര്‍ പെരുവല്ലൂരിലെ ഉള്ളനാട് കുഞ്ഞുണ്ണിപണിക്കര്‍ വക്കീലിന്‍റെയും പത്മാവതിയുടെയും മകനായ കാരക്കത്ത് ഉണ്ണിമേനോനെ പരിചയപ്പെടുന്നത്. ഒരേ ലോഡ്ജ-ിലായിരുന്നു തൃശ്ശൂരില്‍ താമസം.

പത്മരാജ-ന്‍ ഉണ്ണിമാമന്‍റെ സുഹൃദ് വലയത്തിലേക്ക് ചെല്ലുമ്പോള്‍ രാമുകാര്യാട്ട്, എക്സ്പ്രസ് ജോര്‍ജ്ജ്, കഞ്ചാവ് വര്‍ക്കി, വിജ-യന്‍ കരോട്ട് എന്നിങ്ങനെ സിനിമാ രംഗത്തെയും മറ്റു പല പ്രശസ്തരും ഉണ്ണിമാമന്‍റെ സുഹൃത്തുക്കളായി ഉണ്ടായിരുന്നു.

പോക്കറ്റ് നിറയെ കാശ്, സുഹൃദ് ബന്ധം ഉണ്ടാക്കാനുള്ള പ്രത്യേക കഴിവ്, അപകടകരമായ വിനോദങ്ങള്‍ എന്നിങ്ങനെ സ്വയം "താന്തോന്നി' ആയി വിശേഷിപ്പിച്ചിരുന്ന ഉണ്ണിമാമനെ പത്മരാജ-ന് നന്നേ ബോധ്യപ്പെട്ടു.

പത്മരാജ-ന്‍ ഉണ്ണിമേനോനെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്‍റെ നിരീക്ഷണ പാടവം നമുക്ക് നല്ലൊരു സിനിമയു മോഹന്‍ ലാലിന് ശക്തമായൊരു കഥാപാത്രവും ലഭിച്ചു.


വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ണിമേനോന്‍ ദുബായില്‍ ജേ-ാലി അന്വേഷിച്ച് പോയതിനിടയ്ക്കാണ് പത്മരാജ-ന്‍ തന്നെക്കുറിച്ച് നോവല്‍ എഴുതുന്നു എന്ന് അറിഞ്ഞു. പിന്നീട് തൂവാനത്തുമ്പികള്‍ എന്ന സിനിമയായി അത് മാറി. ദുബായില്‍ വച്ച് സിനിമ കണ്ടു. സൂക്ഷ്മമായാണ് തന്‍റെ തന്തോന്നി ചെറുപ്പകാലം പത്മരാജ-ന്‍ വരച്ചു വച്ചിരിക്കുന്നത് എന്നു കണ്ട് ഉണ്ണി മേനോന്‍ അത്ഭുതം കൂറി

പത്മരാജ-നും താനും പരസ്പരം പ്രണയ രഹസ്യങ്ങളും നൊമ്പരങ്ങളും കൈമാറിയിരുന്നുവെന്ന് ഉണ്ണി മേനോന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നു.

അങ്ങനെയാണ് താന്‍ ഉപയോഗിക്കുന്ന ചില തമാശകളും തന്‍റെ പ്രണയവുമെല്ലാം പത്മരാജ-ന്‍ തൂവാനത്തുമ്പികളിലെ കഥാപാത്രത്തിന് മേമ്പൊടിയായി നല്‍കിയത്. ലോഡ്ജ-ില്‍ പതുങ്ങി നടന്നിരുന്ന ബ്രോക്കറാണ് സിനിമയില്‍ തങ്ങള്‍ എന്ന കഥാപാത്രമായി കാണുന്നത് .

എന്നാല്‍ സിനിമയുടെ പകുതിവരെ മാത്രമേ തന്‍റെ ജ-ീവിതവുമായി സാമ്യം ഉള്ളു.പല കല്യാണങ്ങളും അലമ്പാക്കിയതുകൊണ്ട് ആരേയും അറിയിക്കാതെ കെട്ടി. പിന്നെ ജ-ീവിതം വേറെ വഴിക്കായി.

സിനിമയില്‍ സുമലതയും പാര്‍വതിയും അവതരിപ്പിച്ച മട്ടില്‍ രണ്ട് കാമുകിമാര്‍ തനിക്കില്ലയിരുന്നു.
നോവലിലോ സിനിമയിലോ ഇല്ലാത്ത ദുരന്തങ്ങള്‍ ജ-ീവിതത്തില്‍ ഉണ്ടാവുകയും ചെയ്തു. തന്‍റെ ചെറുപ്പക്കാരായ രണ്ട് ആണ്‍മക്കളും അസുഖം ബാധിച്ച് മരിക്കുകയായിരുന്നു

തന്‍റെ പ്രശസ്തരായ കൂട്ടുകാരില്‍ ഒട്ടുമിക്കവരും അവരവരുടെ വേഷം ചെയ്തു പോയ്ക്കഴിഞ്ഞു.. തന്‍റെ "താന്തോന്നി' സ്വഭാവം എല്ലാം കൈവെടിഞ്ഞ് പത്മരാജ-നൂം സുഹൃ ത്തുക്കളും ഇല്ലാത്ത ലോകത്ത് ലോകമെന്ത് എന്ന് അറിഞ്ഞ നിര്‍വികാരതയോടുകൂടി തന്‍റെ വേഷം അഴിച്ചുവച്ച് കാത്തിരിക്കുന്നു, വിളിക്കാതെ വരുന്ന വിരുന്നുകാരനുവേണ്ടി.