അനുബന്ധ വാര്‍ത്തകള്‍
- യുദ്ധ തമാശകളും ട്രോളുകളുമുണ്ടാക്കി ചിരിക്കുന്നവര്‍,പ്രാണഭയം കൊണ്ട് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി പലായനം ചെയ്യേണ്ടി വരുന്ന ഗതികേടറിയാത്തവരാണു നമ്മള്:വി. എ. ശ്രീകുമാര്‍
- റഷ്യയെ തള്ളി ബൈഡന്; യുക്രൈനൊപ്പം
- നവീന്റെ മരണത്തിന് ഉത്തരവാദി റഷ്യയാണെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍
- യൂറോപ്യൻ യൂണിയൻ തങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കണം, യുക്രെയ്നിനെ ആർക്കും തകർക്കാനാവില്ലെന്ന് സെലൻസ്കി
- സമാധാനമാണ് വലുത്: പുടിന്റെ ബ്ലാക്ക് ബെൽറ്റ് തിരിച്ചെടുത്ത് വേൾഡ് തായ്ക്വാണ്ടോ
സെൻസെക്‌സിൽ 779 പോയന്റ് നഷ്ടം: മാരുതിയിൽ 6 ശതമാനം ഇടിവ്, കോൾ ഇന്ത്യയിൽ 9 ശതമാനത്തിന്റെ കുതിപ്പ്
കടുത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്‌സ് 779 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. 1,200ലേറെ പോയന്റ് നഷ്ടംനേരിട്ട സെന്‍സെക്‌സ് വ്യാപാരം ക്ലോസ് ചെയ്യുമ്പോൾ പകുതിയോളം തിരിച്ചുകയറി.റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഏഴാംദിവസത്തിലേയ്ക്കുകടന്നതോടെ അസംസ്‌കൃത എണ്ണവില ബാരലിന് 110 ഡോളര്‍ പിന്നിട്ടു.
778 പോയന്റ് നഷ്ടത്തില്‍ 55.469 ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 188 പോയന്റ് താഴ്ന്ന് 16,479ലുമെത്തി. മാരുതി സുസുക്കി,ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി,ഐഷര്‍ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.
സെക്ടറല്‍ സൂചികകളില്‍ ഓട്ടോ മൂന്നുശതമാനം തകര്‍ന്നു. ബാങ്ക്, ധനകാര്യ സേവനം, ഫാര്‍മ സൂചികകള്‍ രണ്ടുശതമാനവും നഷ്ടംനേരിട്ടു. അതേസമയം മെറ്റൽ സൂചിക നാലുശതമാനം നേട്ടമുണ്ടാക്കി.
അടുത്ത ലേഖനം