നിതീഷ് രാജിയില്‍ ഉറച്ചുതന്നെ; ബീഹാറിന് പുതിയ മുഖ്യമന്ത്രി

തിങ്കള്‍, 19 മെയ് 2014 (14:53 IST)
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റ സാഹചര്യത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ നിതീഷ് കുമാറിന്റെ തീരുമാനം അന്തിമമെന്ന് ജെഡിയു അധ്യക്ഷന്‍ ശരത് യാദവ്. രാജി തിരുമാനം നിതീഷ് കുമാര്‍ വീണ്ടും പരിശോധിക്കില്ല.

നിയമസഭയില്‍ പുതിയ നേതാവിനെ പാര്‍ട്ടി ഉടന്‍ തന്നെ തിരഞ്ഞെടുക്കും.  നിയമസഭ പിരിച്ചുവിടാനും വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും നിതീഷ് ഗവര്‍ണറോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ മോദി തരംഗം ആഞ്ഞടിച്ചതൊടെ തിരഞ്ഞെടുപ്പിനെ നേരിടുന്നത് അബദ്ധമാകും എന്നാണ് പാര്‍ട്ടി കരുതുന്നത്.

പാര്‍ട്ടിയിലെ ഒരു വിഭാഗം എം എല്‍ എമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, രാജി തീരുമാനം പുനപരിശോധിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. 40 സീറ്റുകളുള്ള ബിഹാറില്‍ വെറും രണ്ട് എം പിമാരെ മാത്രമേ ജെ ഡി യുവിന് കിട്ടിയുള്ളു.

അതേസമയം ബി ജെ പി 22 ഉം അവരുടെ സഖ്യകക്ഷിയായി മത്സരിച്ച എല്‍ജെപി ആറ് സീറ്റുകളും നേടിയിരുന്നു. ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനൊപ്പം ചേര്‍ന്ന് സെക്കുലര്‍ മുന്നണിയുണ്ടാക്കി നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു സഖ്യത്തെ പറ്റി തങ്ങള്‍ ആലോചിക്കുന്നില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

മുഖ്യമന്ത്രിയെ വിമർശിച്ചു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു

സർജറിക്കിടെ 73 കാരിയുടെ കാൽ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്

പെൻഷൻ 3,000 രൂപയാക്കുമെന്ന് നയപ്രഖ്യാപനത്തിൽ

കേന്ദ്രത്തെ വിമർശിക്കാതെ സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനം

കെ - ടെറ്റ് പുനപരിശോധന ഹർജികൾ തള്ളി, പരീക്ഷ പാസാകാനുള്ള സമയപരിധി ഒരു വർഷം നീട്ടി

Show comments