അനുബന്ധ വാര്‍ത്തകള്‍
- ശിവഗിരി ടൂറിസം പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 24 മണിക്കൂര്‍ ഉപവാസസമരം ആരംഭിച്ചു
- അയല്‍ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു
- ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍
- സംസ്കാരശൂന്യരായ ചിലരാണ് അധ്യാപികമാരെ പരിഹസിക്കുന്നത്: കർശന നടപടിയെന്ന് കെകെ ശൈലജ
- കേരളത്തില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
ഉത്രവധക്കേസ്: സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും; ഇന്നലെ ചോദ്യം ചെയ്തത് 6മണിക്കൂര്‍
ഉത്രവധക്കേസില്‍ പ്രധാന പ്രതിയായ സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇവരെ ഇന്നലെ ചോദ്യം ചെയ്തത് 6മണിക്കൂറായിരുന്നു. നേരത്തേ ഇവരെ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ ഹാജരാകാന്‍ അറിയിച്ചിരുന്നെങ്കിലും വരാത്തതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇപ്പോള്‍ വെള്ളിയാഴ്ച കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് ഇവരോട് പൊലീസ് അറിയിച്ചിരിക്കുന്നത്.
അതേസമയം സൂരജിന്റെ പിതാവ് സുരേന്ദ്രനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാളെ ഇന്ന് അടൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പാമ്പുപിടുത്തക്കാരന് സുരേഷിനെ ചാത്തന്നൂരിലെത്തിച്ചും തെളിവെടുപ്പ് നടത്തും. കൂടാതെ സൂരജിന്റെ വീട്ടില്‍ നിന്ന് 38 പവന് സ്വര്‍ണം കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെടുത്തിരുന്നു. ബാക്കി സ്വര്ണത്തെകുറിച്ചും അന്വേഷിക്കും.