അനുബന്ധ വാര്‍ത്തകള്‍
- അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ കോന്നി എംഎല്‍എയുടെ നേതൃത്വത്തില്‍ സംയുക്‍ത പരിശോധന
- മദ്യം കിട്ടാത്തതില്‍ മനംനൊന്ത് കേരളത്തില്‍ 5 പേര് ആത്മഹത്യ ചെയ്‌തു, കുട്ടി മരിച്ചെന്നുപറഞ്ഞ് കുഴിയെടുത്തയാളെ പൊലീസ് പിടികൂടി
- ലോക്‍ഡൌണ്‍ ലംഘിച്ച് റോഡിലിറങ്ങിയവര്‍ക്ക് മുന്നില്‍ ‘കൊറോണാത്തലയന്‍’ പൊലീസ് !
- ലോക്‍ഡൌണ്‍: ഫ്ലിപ്കാര്‍ട്ട് സേവനങ്ങള്‍ നിര്‍ത്തി, അമസോണില്‍ നിര്‍ണായകമായ സര്‍വീസുകള്‍ മാത്രം
- അവശ്യസാധനങ്ങളെല്ലാം കിട്ടും, പക്ഷേ ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനം
ലോക്‍ഡൌണ്‍ ലംഘിച്ച് കാറോടിച്ച യുവാവിനെ നാട്ടുകാര്‍ കൈയും കാലും കെട്ടി പൊലീസില്‍ ഏല്‍പ്പിച്ചു, കാര്‍ അടിച്ചുതകര്‍ത്തു
ലോക്‍ഡൌണ്‍ ലംഘിച്ച് അതിവേഗതയില്‍ കാറോടിച്ച യുവാവിന്‍റെ കാര്‍ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി അടിച്ചുതകര്‍ത്തു. യുവാവിനെ കൈയും കാലും കെട്ടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു.
കാസര്‍കോഡ് ആലമ്പാടി സ്വദേശി സി എച്ച് റിയാസ് ആണ് പൊലീസ് പിടിയിലായത്. ഇയാളുടെ പുതിയ കാറാണ് നാട്ടുകാര്‍ അടിച്ചുതകര്‍ത്തത്. പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ 120 കിലോമീറ്റര്‍ സ്പീഡില്‍ പാഞ്ഞ റിയാസിനെ ഒടുവില്‍ കണ്ണൂര്‍ ഇരിട്ടി മാലൂരില്‍ വച്ചാണ് നാട്ടുകാര്‍ തടഞ്ഞത്.
കൊറോണ വൈറസ് ബാധിതര്‍ ഏറെയുള്ള കാസര്‍കോഡ് നിന്ന് ഒരാള്‍ എല്ലാ നിയമങ്ങളും ലംഘിച്ച് കാറില്‍ വരുന്നതായുള്ള വിവരമറിഞ്ഞാണ് കണ്ണൂരില്‍ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞത്. ഫോര്‍ രജിസ്ട്രേഷന്‍ വണ്ടിയാണെന്ന പരിഗണനയൊന്നും നല്‍കാതെ നാട്ടുകാര്‍ കാര്‍ തല്ലിപ്പൊളിക്കുകയും ചെയ്‌തു.