അനുബന്ധ വാര്‍ത്തകള്‍
- യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു, പെൺകുട്ടി ജീവനൊടുക്കി
- പൂജാ സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് ഭർത്താവിനെ പുറത്തേക്കയച്ചു; തനിച്ചായ യുവതിയെ പീഡനത്തിനിരയാക്കി ദുർമന്ത്രവാദി, വീട്ടിൽ പൂജ നടത്താൻ മന്ത്രവാദിയെ വിളിച്ചുവരുത്തിയത് ഭർത്താവ്
- നിവിൻ പോളിയെക്കുറിച്ച് മോഹൻലാൽ പറയുന്നത് ഇങ്ങനെ !
- പരീക്ഷയിൽ കോപ്പിയടിച്ചെന്ന് സംശയിച്ച് വസ്ത്രമഴിച്ച് പരിശോധനക്ക് വിധേയയാക്കി, മനംനൊന്ത് പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
- രാം ലല്ലയ്ക്കും, നിർമോഹി അഘാഡയ്ക്കും, യു പി സർക്കാരിനും എതിർ നിലപാട് തന്നെ; അയോധ്യയിൽ രണ്ട് തവണ പരാജയപ്പെട്ട മധ്യസ്ഥ ചർച്ചകൾ ഇത്തവണ വിജയം കാണുമോ ?
ബംഗളുരുവിൽ 600 കോടി ആസ്ഥിയുള്ളയാളെ പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കേ ക്രൂരമായി വെട്ടിക്കൊന്നു
ബംഗളുരു: 600 കോടി ആസ്ഥിയുള്ള അധോലോക നേതാവിനെ അളുകൾ നോക്കി നിൽക്കെ പട്ടപ്പകൽ വെട്ടിക്കൊലപ്പെടുത്തി. ബംഗളുരുവിലെ ഏറ്റവും ധനികനായ അധോലോക നേതാവ് ലക്ഷ്മണയെയാണ് വ്യാഴാഴ്ച അക്രമി സംഘം പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയത്.
കാറിൽ യാത്ര ചെയ്യവേ ബംഗളുരുവിലെ മൈസൂർ സാൻഡൽ ഫക്ടറിക്ക് സമീപത്ത് വച്ച് അക്രമികൾ ലക്ഷ്മണയുടെ കാർ ആക്രമിക്കുകയായിരുന്നു. തുടർന്ന്. ലക്ഷ്മണയുടെ കാറിനെ പിന്തുടർന്നെത്തിയ അക്രമികൾ യശ്വന്ദ്പൂരിലെ ഇസ്കോൺ ക്ഷേത്രത്തിന് സമീപത്തുവച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ലക്ഷ്മണയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കാറിൽനിന്നും വലിച്ച് പുറത്തിട്ട് ആളുകൾ നോക്കി നിൽക്കെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ലക്ഷ്മണയെ പൊലീസ് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അധോലോക സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാവാം കൊലപാതത്തിന് കാരണം എന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകം നടന്നതിന് സമീപത്തുനിന്നും സി സി ടി വി ദൃശ്യങ്ങൾ ലഭിക്കുമോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ബംഗളുരുവിലെ ഒരു വീട്ടിൽ അതിക്രമിച്ചുകയറി താമസം ആരംഭിച്ചതോടെ ലക്ഷ്മണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യം നേടി രണ്ടാഴ്ച മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്.