അനുബന്ധ വാര്‍ത്തകള്‍
- കെആര്‍ മീരയ്‌ക്കെതിരേ കമന്റിട്ട് എംഎല്‍എ കുടുങ്ങി; വിടി ബല്‍റാമിനെതിരേ പരാതി
- കാസർകോട് ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും - അന്വേഷണം മന്ദഗതിയിലെന്ന് ആരോപണം
- കൊലയ്ക്ക് ശേഷം ഒളിച്ചു, വക്കീലിനെ കണ്ടു, എന്ത് മൊഴി കൊടുക്കണമെന്ന് വക്കീൽ പഠിപ്പിച്ചു?
- കാസര്‍കോട്ടേത് ഹീനമായ കൊലപാതകം; ഇതൊന്നും പാര്‍ട്ടി ഏറ്റെടുക്കില്ല - നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി
- ശരതിനേയും കൃപേഷിനേയും വെട്ടിക്കൊന്ന ശേഷം കൊലയാളികൾ വിളിച്ചു - ‘ഇൻക്വിലാബ് സിന്ദാബാദ്’ !
വീട്ടിൽ അതിക്രമിച്ചുകയറി മക്കകളുടെ മുന്നിലിട്ട് അക്രമി സംഘം യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി, കാരണം തേടി പൊലീസ്
കടയ്ക്കൽ: മക്കളുടെ മുന്നിലിട്ട് യുവതിയെ അക്രമി സംഘം ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. പാങ്ങലുകാട് 35കാരിയായ റംലാബീവിയാണ് കൊല്ലപ്പെട്ടത്. കൊല്ലം കടയ്ക്കലിൽ കഴിഞ്ഞ ദിവസം 9.45ഓടെയാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ.
ഇന്നലെ രാത്രിയോടെ സംഭവ സ്ഥലത്ത് ബൈക്കിലെത്തിയ അക്രമികൾ റംലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. റംലയുടെ കണ്ണിൽ മുളകുപോടി വിതറിയ ശേഷം അക്രമികൽ മക്കളുടെ മുന്നിലിട്ട് ക്രൂരമായി ഇവരെ കുത്തി. കുത്തേറ്റ് റംല പുറത്തേക്കോടിയതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഇതിനിടെ പ്രതികൾ രക്ഷപ്പെട്ടു.
റംലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കടയ്ക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നും പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ഭർത്താവുമായി അകൽച്ചയിലായിരുന്ന റംല രണ്ട് ആൺ മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്.