അനുബന്ധ വാര്‍ത്തകള്‍
- പാലമരത്തിൽ നിന്നും മാമ്പഴം പ്രതീക്ഷിക്കരുത്; ഡി ജി പി ലോക്നാഥ് ബെഹ്‌റയെ പരിഹസിച്ച് ജേക്കബ് തോമസ്
- കണ്ണൂരിൽ കമിതാക്കൾ കൊക്കയിൽ ചാടി ജീവനൊടുക്കി
- കെവിൻ വധം: രണ്ടുപേർ കൂടി പിടിയിൽ, ഒരാൾ കോടതിയിൽ കീഴടങ്ങി
- മലയാളി സൈനികൻ കൊൽക്കത്തയിൽ പനി ബാധിച്ച് മരിച്ചു; നിപ്പയെന്ന് സംശയം
- നിപ്പക്ക് കാരണം വവ്വാലുകൾ തന്നെയെന്ന് മന്ത്രി കെ കെ ശൈലജ; വൈറസ് പരത്തിയത് പഴംതീനി വവ്വാലുകൾ
പാലക്കാട് വീട്ടമ്മയെ നടുറോട്ടിലിട്ട് വെട്ടി
പാലക്കാട് വാണിയംകോട്ടിൽ ചായക്കട നടത്തുന്ന വീട്ടമ്മയെ ഓടിച്ചിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. വാണിയംകോട് മണികണ്ഠന്റെ ഭാര്യ ശ്രീജയെയാണ് അക്രമികൾ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.കൃഷ്ണനെന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീജയെ വെട്ടി പരിക്കേൽപ്പിച്ചത്.
നേരത്തെ ശ്രീജയെ മർദ്ദിച്ചതിന്റെ പേരിൽ പ്രതികളിലൊരാളായ കൃഷണന്റെ പേരിൽ വടക്കുഞ്ചേരി പൊലീസ് കേസെടിത്തിരുന്നു. ഈ കേസ് പിൻവലിക്കണം എന്ന ആവശ്യം നിരസിച്ചതോടെ ഇയാൾ നടുറോട്ടിൽ വച്ച് ശ്രീജയെ വെട്ടുകയായിരുന്നു.
ശനിയാഴ്ച വൈകിട്ടോടെ കൃഷ്ണനും സംഘവും ശ്രീജയുടെ ചയക്കടയിലെത്തി പരാതി പിൻവലിക്കണം എന്നാവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്ത ശ്രീജയുടെ ഭർത്തവിന് നേരെ ഇയാൾ വടിവാൾ വീശി. ഇതിൽ നിന്നും രക്ഷപെട്ട് ഇരുവരും പുറത്തേക്ക് ഓടിയപ്പോൾ ശ്രീജയെ പിന്തുടർന്ന് അക്രമികൾ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവരുടെ രണ്ട് കാൽപാതങ്ങൾക്കും വയറിനും തോളിനും വെട്ടേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഇവരെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.