അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്നലെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 12,120 പേര്
- രാജ്യത്ത് 12.7 ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് വാക്സിന് സ്വീകരിച്ചു
- റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാന് പരിക്ക്
- ഇന്ധനവിലയിൽ ഇന്നും വർധനവ്: തിരുവനന്തപുരത്ത് പെട്രോളിന് 87.63 രൂപയായി
- യുകെയില്‍ നിന്നുവന്ന രണ്ടുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി
സംസ്ഥാനത്ത് കോവിഡ് വാക്സിന് കുത്തിവയ്പ്പിന്റെ അഞ്ചാം ദിനത്തില്‍ 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. 141 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടന്നത്.
എറണാകുളംജില്ലയില്‍ 16 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും കാസര്‍ഗോഡ് ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്സിനേഷന് നടന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (1367) വാക്സിന് സ്വീകരിച്ചത്. ആലപ്പുഴ 703, എറണാകുളം 1367, ഇടുക്കി 729, കണ്ണൂര്‍ 873, കാസര്‍ഗോഡ് 568, കൊല്ലം 940, കോട്ടയം 900, കോഴിക്കോട് 924, മലപ്പുറം 829, പാലക്കാട് 827, പത്തനംതിട്ട 701, തിരുവനന്തപുരം 980, തൃശൂര്‍ 975, വയനാട് 804 എന്നിങ്ങനെയാണ് വെള്ളിയാഴ്ച വാക്സിന് സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 47,893 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്. ആര്‍ക്കും വാക്സിന് കൊണ്ടുള്ള പാര്‍ശ്വഫലങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.