അനുബന്ധ വാര്‍ത്തകള്‍
- ഒമിക്രോൺ: മൊബൈലുകൾ സ്വിച്ച് ഓഫ്, ബെംഗളൂരുവിലെത്തിയ 10 അഫ്രിക്കക്കാരെ പറ്റി വിവരമില്ല
- കൊവിഷീൽഡ് ഇളവേള 84 തന്നെ, 28 ദിവസമാക്കി കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
- ഒമിക്രോൺ ഭീതി: കേരളവും അതീവജാഗ്രതയിൽ, ആരോഗ്യ പ്രവർത്തകരെ വിമാനത്താവളങ്ങളിൽ സജ്ജരാക്കി
- ഒമിക്രോൺ: പ്രത്യേക വാക്സിനേഷൻ യജ്ഞം ആരംഭിച്ചു: വീണാ ജോർജ്
- വർഷം തോറും വാക്‌സിൻ എടുക്കേണ്ടി വരുമെന്ന് ഫൈസർ: പിന്തുണച്ച് ആന്റണി ഫൗസി
ഒമിക്രോൺ: നാൽപത് വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ശുപാർശ
40 വയസിനും അതിന് മുകളിലും പ്രായമുള്ളവർക്ക് കൊവിഡ് 19 ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കി ഇന്ത്യന്‍ സാര്‍സ് കൊവ് 2 ജെനോമിക്‌സ് കണ്‍സോര്‍ഷ്യം.
കൊറോണ വൈറസിന്റെ ജനിതക വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന 28 ലാബോട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഐ.എന്‍.എസ്.എ.സി.ഒ.ജി. ഒമിക്രോൺ ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ശുപാർശ. ഇതുവരെ വാക്‌സിൻ എടുക്കാത്തവർക്കും ജാഗ്രത പാലിക്കേണ്ടവരും ഉള്‍പ്പെട്ട വിഭാഗത്തിന് വാക്‌സിന്‍ നല്‍കുക,നാല്‍പ്പതു വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുക എന്നീ ശുപാര്‍ശകളാണ് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
ഒമിക്രോണ്‍ സാന്നിധ്യം നേരത്തെ കണ്ടെത്തുന്നതിന് ജീനോമിക് സര്‍വൈലന്‍സ് നിര്‍ണായകമാണെന്നും കണ്‍സോര്‍ഷ്യം വിലയിരുത്തി.