പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രാമായണപാരായണം - മുപ്പത്തൊന്നാം ദിവസം

കണ്ഠദേശത്തിങ്കല്‍നിന്നങ്ങെടുത്തിട്ടു
രണ്ടുകൈകൊണ്ടും പിടിച്ചു നോക്കീടിനാള്‍
ഭക്തൃമുഖാബ്ജയും മാരുതിവക്ത്രവും
മദ്ധ്യേ മണിമയമാക്കിയ ഹാരവും
ഇംഗിതജ്ഞന്‍ പുരുഷോത്തമനന്നേരം
മംഗലദേവതയോടു ചൊല്ലീടിനാന്‍:
“ഇക്കണ്ടവര്‍കളിഷ്ടനാകുന്നതോ&
തുള്‍ക്കമലത്തില്‍ നിനക്കു മനോഹരേ!
നല്കീടവന്നു നീ മറ്റാരുമില്ല നി&
ന്നാകുത ഭംഗം വരുത്തുവാനോമലേ”
എന്നതു കേട്ടു ചിരിച്ചു വൈദേഹിയും
മന്ദം വിളിച്ചു ഹനുമാനു നല്‍കിനാള്‍.
ഹാരവും പൂണ്ടു വിളങ്ങിനാനേറ്റവും
മാരുതിയും പരമാനന്ദസംയുതം
അഞ്ജലിയോടും തിരുമുമ്പില്‍ നിന്നീടു&
മഞ്ജനാപുത്രനെക്കണ്ടു രഘുവരന്‍.
മന്ദമരികേ വിളിച്ചരുള്‍ചെയ്തിതാ&
നന്ദപരവശനായ് മധുരാക്ഷരം:
“മാരുതനന്ദന! വേണ്ടും വരത്തെ നീ
വീരാ! വരിച്ചുകൊള്‍കേതും മടിയാതെ”
എന്നതു കേട്ടു വന്ദിച്ചുകപീന്ദ്രനും
മന്നവന്‍‌തന്നോടപേക്ഷിച്ചരുളിനാന്‍:
“സ്വാമിന്‍! പ്രഭോ! നിന്തിരുവടിതന്നുടെ
നാമവും ചാരുചരിതവുമുള്ളനാള്‍
ഭൂമിയില്‍ വാഴാനനുഗ്രഹിച്ചീടണം
രാമനാമം കേട്ടുകൊള്‍വാനനാരതം
നാമജപസ്മരണശ്രവണങ്ങളില്‍
മാമകമാനസേ തൃപ്തിവരാ വിഭോ!
മറ്റു വരം മമ വേണ്ടാ ദയാനിധേ!
മറ്റുമിളക്കമില്ലാതൊരു ഭക്തിയും
ഉണ്ടായിരിക്കേണമെന്നതു കേട്ടൊരു
പുണ്ഡരീകാക്ഷനനുഗ്രഹം നല്‍കിനാന്‍:
“മല്‍ക്കഥയുള്ള നാള്‍ മുക്തനായ് വാഴ്ക നീ
ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!“
ജാനകേദേവിയും ഭോഗാനുഭൂതികള്‍
താനേ വരികെന്നനുഗ്രഹിച്ചീടിനാള്‍.
ആനന്ദബാഷ്പപരീതാക്ഷനായവന്‍
വീണു നമസ്കൃത്യ പിന്നെയും പിന്നെയും
രാ‍മസീതാജ്ഞയാ പാരം പണിപ്പെട്ടു
രമപാദാബ്ജവും ചിന്തിച്ചു ചിന്തിച്ചു
ചെന്നു ഹിമാചലം പുക്കു തപസ്സിനായ്.
1| 2| 3| 4| 5| 6| 7| 8| 9| 10| 11
കൂടുതല്‍
രാമായണപാരായണം - മുപ്പതാം ദിവസം
രാമായണപാരായണം-ഇരുപത്തൊമ്പതാംദിവസം
രാമായണപാരായണം-ഇരുപത്തെട്ടാം‌ദിവസം
രാമായണപാരായണം-ഇരുപത്തേഴാം ദിവസം
രാമായണപാരായണം-ഇരുപത്താറാം‌ദിവസം
രാമായണപാരായണം-ഇരുപത്തഞ്ചാം ദിവസം