അനുബന്ധ വാര്‍ത്തകള്‍
- കോംപസ്സ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യൻ വിപണിയിലെത്തിച്ച് ജീപ്പ്, വില 16.99 ലക്ഷം മുതൽ
- എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന്; ടെൻഡർ ക്ഷണിച്ചു
- ധർമ്മജൻ ബാലുശേരിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ആയേക്കും എന്ന് റിപ്പോർട്ടുകൾ
- റഫാല്‍ യുദ്ധവിമാനങ്ങളുടെ മൂന്നാംബാച്ച് ഇന്ത്യയിലെത്തി
- അമിത് ഷാ ഇന്ന് ചെങ്കോട്ടയിലേയ്ക്ക്, പരിക്കേറ്റ പൊലീസുകാരെ സന്ദർശിയ്ക്കും
ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയത് സമാനതകളില്ലാത്ത പാര്‍പ്പിട വികസനമെന്ന് മുഖ്യമന്ത്രി
സമാനതകളില്ലാത്ത പാര്‍പ്പിട വികസനമാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രാജ്യത്തു തന്നെ ഇതിനു മുമ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. എല്ലാവര്ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഊട്ടിയുറപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം വീഡിയോ കോണ്ഫറന്സു വഴി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാലര വര്‍ഷം പിന്നിട്ട എല്‍ഡിഎഫ് സര്‍ക്കാരിന് അങ്ങേയറ്റം അഭിമാനം പകരുന്ന പ്രഖ്യാപനമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2,50,547 വീടുകളാണ് പൂര്‍ത്തിയായത്. ഇതു വഴി പത്തു ലക്ഷത്തിലേറെ പേര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. കേരളത്തില്‍ ഇത് വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. ഇനിയും അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന ധാരാളം പേരുണ്ട്. അവരില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അര്‍ഹരായ എല്ലാവര്ക്കും വീട് നല്‍കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.