ദേശീയ ഗെയിംസിന് മാവോയിസ്റ്റ് ഭീഷണി

തിരുവനന്തപുരം| vishnu| Last Modified ശനി, 3 ജനുവരി 2015 (11:53 IST)
ജനുവരി 31 മുതല്‍ സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ദേശീയ ഗെയിസില്‍ മാവോയിസ്റ്റ് അട്ടിമറി നടന്നേക്കാമെന്ന് ഇന്റലിജന്‍സ് ഭീഷണി. ഗെയിംസ് അട്ടിമറിക്കാനും കായിക താരങ്ങളെ തട്ടിക്കൊണ്ടു പോകാനും മാവോയിസ്റ്റുകള്‍ നീക്കം നടത്തുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഏഴ് ജില്ലകളിലായി ഫെബ്രുവരി 14 വരെയാണ് ഗെയിംസ് നടക്കുന്നത്. ഇത്രയും ജില്ലകളില്‍ ഒരുമിച്ച് സുരക്ഷ നല്‍കുന്നതിന് കേരളാ പൊലീസിന് സാധിക്കാത്തതിനാല്‍ കേന്ദ്ര സേനയുടെ സഹായം തേടാനാണ് കേരളത്തിന്റെ നീക്കം. വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ്‌ ഉന്നതതലയോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ്‌ തീരുമാനം.

സംസ്‌ഥാനത്ത് ക്രമസമാധാനം തകരാറിലാണെന്നു വരുത്തിത്തീര്‍ത്ത് സാമ്പത്തിക തളര്‍ച്ചയുണ്ടാക്കുകയും ജനങ്ങള്‍ക്കിടയില്‍ അരാജകത്വം ഉണ്ടാക്കുകയുമാണ് മാവോയിസ്റ്റുകളുടെ നീക്കമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതിനായി കര്‍ണാടക, ആന്ധ്രാപ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ 26 പേര്‍ ഉള്‍പ്പെടുന്ന മാവോയിസ്‌റ്റ്‌ സംഘം കേരളത്തിലേയ്ക്ക് എത്തിയതായാണ് ഇന്റലിജന്‍സ് നല്‍കിയിരിക്കുന്ന വിവരം. കേരളത്തില്‍ മാവോയിസ്റ്റ് അട്ടിമറി നടക്കുമെന്ന് റിപ്പൊര്‍ട്ടുകള്‍ വന്നതിനേ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പാണ് കേന്ദ്ര സേനയെ വിന്യസിക്കാന്‍ തീരുമാനിച്ചത്.

ബിഎസ്‌എഫ് (മൂന്നു കമ്പനി), സിആര്‍പിഎഫ്‌ (രണ്ടു കമ്പനി) എന്നിവയ്‌ക്കുപുറമേ വിഐപി സുരക്ഷയ്‌ക്കായി എന്‍എസ്‌ജി കമാന്‍ഡോകളെയും നിയോഗിക്കും. ഇതിനുള്ള പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി സര്‍ക്കാര്‍ 10 കോടി രൂപ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്‍റെ ദക്ഷിണേന്ത്യന്‍ മേധാവി ഗെയിംസ്‌ വേദികള്‍ സന്ദര്‍ശിച്ച്‌ സുരക്ഷാസന്നാഹങ്ങള്‍ വിലയിരുത്തും. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാണികളുടെ വിശദവിവരങ്ങളും ശേഖരിക്കും.
എന്‍‌എസ്ജി കമാന്‍ഡോകള്‍
ജനുവരി 15ഓടെ കേരളത്തിലെത്തുമെന്നാണ് വിവരം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :