അനുബന്ധ വാര്‍ത്തകള്‍
- ബോളിവുഡ് ലഹരിമരുന്ന് കേസ്: ദീപിക പദുക്കോണിനെ ഇന്ന് ചോദ്യം ചെയ്യും
- രാകുൽ പ്രീത് സിങ് എൻസിബിക്ക് മുന്നിൽ, ദീപികയെ നാളെ ചോദ്യം ചെയ്യും
- ബോളിവുഡിനെ വിടാതെ എൻസിബി: ദീപികയും സാറയും മുംബൈയിലേക്ക്
- മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് സ്വയം സമ്മതിച്ച കങ്കണയ്ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല: നഗ്മ
- ചോദ്യം ചെയ്യലിന് ഹാജരാകാൻ ദീപികയ്ക്ക് എൻസിബിയുടെ സമൻസ്: ജെഎൻയു സന്ദർശനത്തിന്റെ പകവീട്ടൽ എന്ന് ആരോപണം
മയക്കുമരുന്ന് കേസ്: ദീപിക പദുക്കോൺ എൻസിബിക്ക് മുന്നിൽ (വീഡിയോ)
നടൻ സുശാന്ത് സിങ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിൽ നടി ദീപിക പദുക്കോണിനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നു. രാവിലെ 9:45ഓടെയാണ് നടി ചോദ്യം ചെയ്യലിനായി എൻസിബി ഓഫീസിൽ ഹാജരായത്.
#WATCH Maharashtra: Actor Deepika Padukone arrived at Narcotics Control Bureau's (NCB) Special Investigation Team (SIT) office in Mumbai, earlier today.
— ANI (@ANI) September 26, 2020
She has been summoned by NCB to join the investigation of a drug case, related to #SushantSinghRajputDeathCase. pic.twitter.com/yWSihP5CG0
കേസിൽ നേരത്തെ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ വാട്‌സാപ്പ് ചാറ്റിൽ നിന്നാണ് നടിമാരായ ദീപിക പദുക്കോൺ,സാറ അലിഖാൻ,ശദ്ധ കപൂർ,രാകുൽ പ്രീത് സിങ് എന്നിവരുടെ പേരുകൾ ലഭിച്ചത്. കൂടാതെ ദീപികയും ശ്രദ്ധയും മയക്കുമരുന്ന് ആവശ്യപ്പെടുന്ന ചാറ്റുകളും എൻസിബിക്ക് ലഭിച്ചിരുന്നു.നടി രാകുൽ പ്രീത് സിങ്ങിനെയും ദീപികയുടെ മാനേജർ കരിഷ്മയെയും എൻസിബി ഇന്നലെ നാല് മണിക്കൂറോളം ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തു. താൻ മയക്കുമരുന്ന് കൈയിൽ വെച്ചത് റിയ ചക്രബർത്തിക്ക് വേണ്ടിയാണെന്നാണ് രാകുൽ ഇന്നലെ മൊഴി നൽകിയത്.