ചാറ്റ് റൂമൊരുക്കി ഓണ്‍ലൈന്‍ പെണ്‍‌വാണിഭം

PRO
PRO
ഓണ്‍ലൈന്‍ ലോകത്തെ വര്‍ഷങ്ങളായുള്ള പരിചയം ഉപയോഗിച്ചാണ് അധ്യാപകന്‍ ചാറ്റിംഗ് വഴി പെ‌ണ്‍‌വാണിഭം നടത്തിയിരുന്നത്. വൈഫ് സ്‌വാപ്പേര്‍സ് എന്ന ചാറ്റ് റൂമും ഇതിനായി തയ്യാറാക്കിയിരുന്നു. പ്രായപൂര്‍ത്തിയായ സ്ത്രീകളെ ചാറ്റിംഗ് വഴി സംഘടിപ്പിച്ച് ബാറുകള്‍, റെസ്റ്റോറന്റുകള്‍ സ്ഥലങ്ങളില്‍ എത്തിച്ചുക്കൊടുക്കും. സെക്സ് പാര്‍ട്ടികള്‍ക്കായി അദ്ദേഹത്തിന്റെ വീടും ഉപയോഗിച്ചു.

ആദ്യ കാലങ്ങളില്‍ ചാറ്റ് ചര്‍ച്ചകളും ആശയവിനിമയങ്ങളും നല്ല നിലയ്ക്കാണ് നീങ്ങിയിരുന്നത്. പക്ഷേ, എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് സെക്സ് കാര്യങ്ങളായിരുന്നു, വൈവാഹിക പ്രശ്നങ്ങള്‍ ഇല്ലാത്തവരായി ആരെയും ചാറ്റില്‍ കണ്ടില്ല. ഇതോടെ ഇദ്ദേഹവും ഈ വഴിക്ക് നീങ്ങിതുടങ്ങി. രണ്ട് തവണ കല്യാണം കഴിച്ചിട്ടുള്ള മാ ഇപ്പോള്‍ തനിച്ചാണ് ജീവിക്കുന്നത്. ഇതോടെ മാനസിക പിരിമുറുക്കത്തിലായ അധ്യാപകന്‍ അശ്ലീല ചര്‍ച്ചകള്‍ക്കായി ഓണ്‍ലൈന്‍ ഫോറങ്ങളും തുടങ്ങി. ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഫോറത്തിലൂടെ 190 അംഗങ്ങളെയും ഇദ്ദേഹം നേടിയെടുത്തു. ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് സെക്സ് പാര്‍ട്ടികള്‍ നടത്തിയിരുന്നത്.

സംഘം ചേര്‍ന്നുള്ള സ്വതന്ത്ര ലൈംഗികതയെ ചൈനീസ് നിയമങ്ങള്‍ അംഗീകരിക്കുന്നില്ല. അതേസമയം മായ്ക്കെതിരെ ഫയല്‍ ചെയ്ത കേസുകള്‍ പൊതുതാല്‍‌പര്യത്തിന് വിരുദ്ധമാണെന്ന വാദഗതികള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതെന്ന് മാ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹേതര ബന്ധവും വേശ്യാവൃത്തിയും നടക്കുന്ന ഒരു നാട്ടില്‍ സ്വകാര്യ സ്ഥലത്തുള്ള ലൈംഗിക വേഴ്ചകള്‍ നിരോധിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. ചൈനീസ് സര്‍ക്കാര്‍ ബെഡ് റൂമില്‍ നിന്ന് പുറത്തുകടക്കണമെന്ന ആവശ്യം രാജ്യത്തിന്‍റെ മിക്കയിടങ്ങളിലും ശക്തമാണ്.

മറ്റൊരാളെ വേദനിപ്പിക്കുന്ന തരത്തില്‍ താന്‍ ഒന്നും ചെയ്തില്ലെന്നും താന്‍ മറ്റാരെയും ഇതിനായി ഇര്‍ബന്ധിച്ചിട്ടില്ലെന്നും നാന്‍‌ജിംഗ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകന്‍ കൂടിയായ മാ വിശദീകരിച്ചു. 2003 ലാണ് തന്‍റെ വിവാഹ ബന്ധം പരാജയപ്പെട്ടതോടെ മാ സ്വിംഗേഴ്സ് ക്ലബില്‍ ചേര്‍ന്നത്. അദ്ദേഹം ചാറ്റ് റൂമുകളില്‍ ചേരുകയും സ്വന്തമായി ഓണ്‍‌ലൈന്‍ ഗ്രൂപ്പ് സൃഷ്ടിക്കുകയും ചെയ്തു. നിരവധി സ്ത്രീകളടക്കം 200 അംഗങ്ങള്‍ ഉടന്‍ തന്നെ ഗ്രൂപ്പില്‍ അംഗങ്ങളായി. എട്ട് സ്ത്രീകളടക്കം 14 പുരുഷന്മാരാണ് മായോടൊപ്പം അറസ്റ്റിലായത്.

തലമുറകള്‍ക്ക് മുമ്പ് പൊതുസ്ഥലത്ത് ചുംബിക്കുന്നത് പോലും അപൂര്‍വമായിരുന്ന ചൈനയില്‍ ഇന്ന് 60 മുതല്‍ 70 ശതമാനം വരെ ആളുകളും വിവാഹേതര ലംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരാണ്. എണ്‍പതുകളുടെ ആദ്യം ഒരു സ്വകാര്യ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ഒരു സ്ത്രീയെ മരണശിക്ഷയ്ക്ക് വിധിച്ച രാജ്യമാണ് ചൈന.

ബീജിംഗ്| WEBDUNIA|
എന്നാല്‍, തുടര്‍ന്നിങ്ങോട്ട് ലൈംഗികതയോടുള്ള രാജ്യത്തിന്‍റെ സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ഇപ്പോഴത്തെ നടപടികള്‍ രാജ്യത്തെ വീണ്ടും പിറകോട്ടടിച്ചതായാണ് പലരും അഭിപ്രായപ്പെടുന്നത്. അതേസമയം മായ്ക്കെതിരായുള്ള നിയമനടപടികളെ സ്വാഗതം ചെയ്യുന്നവരും കുറവല്ല. രാജ്യത്തെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുന്ന ഇത്തരം നടപടികള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്നാണ് അവര്‍ വാദിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :