മദിരാശി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ചില കഥകളുടെ പശ്ചാത്തലങ്ങള്‍ കുറ്റിയില്‍ കെട്ടിനിര്‍ത്തിയ പശുവിനെപ്പോലെയാണ്. അവ ഒരേ രീതിയില്‍ കറങ്ങിക്കൊണ്ടിരിക്കും. ഭാര്യ നഷ്ടപ്പെട്ട ശേഷം മകനുവേണ്ടി ജീവിക്കുന്ന അച്ഛനെ ജയറാം തന്നെ കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആ നായകനെ പ്രണയിക്കാന്‍ കാവ്യാമാധവന്‍ ഉണ്ടായിരുന്നു. മദിരാശിയിലും കഥ വ്യത്യസ്തമല്ല. ഇവിടെ കാവ്യാമാധവന് പകരം മീരാ നന്ദനാണ് ജയറാമിനെ പ്രണയിക്കുന്നതെന്നുമാത്രം.

ഈ കഥാപശ്ചാത്തലം മുമ്പ് സിനിമകളില്‍ പലതവണ ആവര്‍ത്തിച്ചിട്ടുള്ളതാണെന്ന് തിരിച്ചറിയാന്‍ സംവിധായകനോ അത്തരം സിനിമകള്‍ ധാരാളം ചെയ്തിട്ടുള്ള നായകനോ കഴിയുന്നില്ല എന്നതാണ് മദിരാശിയുടെ ഏറ്റവും വലിയ പരാജയം. നല്ല കഥയില്ല. മനസില്‍ സ്പര്‍ശിക്കുന്ന ഒരു രംഗമില്ല. എന്തിന്, എല്ലാം മറന്നൊന്ന് ചിരിക്കാന്‍ സഹായിക്കുന്ന ഒരു കോമഡിരംഗം പോലുമില്ല. ആകെ ഒരാശ്വാസം ടിനി ടോമിന്‍റെ ചില നമ്പരുകള്‍ മാത്രം.

മദിരാശിയിലെ തേവാരം വില്ലനും കലാഭവന്‍ മണിയും മണിയുടെ മകനായി വരുന്ന ചെക്കനും എല്ലാം ചേര്‍ന്ന് കാര്യങ്ങള്‍ കൊഴുപ്പിച്ചപ്പോള്‍ കഥ അതിന്‍റെ പാട്ടിനുപോയി. ഒരു ആക്ഷന്‍ സിനിമയ്ക്ക് വേണ്ട ചേരുവകള്‍ കോമഡിയാക്കി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് ജോണറിലും പെടാതെ പോയ ചിത്രമായി മദിരാശി.

WEBDUNIA|
അടുത്ത പേജില്‍ - ചില ബോറടിക്കാര്യങ്ങള്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :