ജവാന്‍ ഓഫ് വെള്ളിമല - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ചാള്‍സ് ബോണെ സിന്‍ഡ്രോം(Charles Bonnet syndrome) അഥവാ സി ബി എസ്. ‘കാഴ്ചാഭ്രമം’ എന്ന് പറയാം. ഇല്ലാത്തതൊക്കെ കാണുക. അവ്യക്തരൂപങ്ങളെ കാണുക. ഇതൊക്കെ തന്നെ സംഗതി. 1760ല്‍ ചാള്‍സ് ബോണെയാണ് ഈ അപൂര്‍വ രോഗം കണ്ടെത്തിയത്.

ഈ രോഗം ഇല്ലാത്തവര്‍ക്കും ഒരു കാഴ്ചാഭ്രമം ഉണ്ടാക്കുന്ന സിനിമയാണ് ‘ജവാന്‍ ഓഫ് വെള്ളിമല’. മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച സിനിമ. ലാല്‍ ജോസിന്‍റെ പ്രിയശിഷ്യന്‍ അനൂപ് കണ്ണന്‍റെ ആദ്യ സൃഷ്ടി. കോരിച്ചൊരിയുന്ന മഴയത്ത് ചെന്നൈയിലാണ് ഞാന്‍. പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയിലായിട്ടും, കാര്‍ തനിയെ ഡ്രൈവ് ചെയ്തുപോയി പടം കണ്ടു. നിരാശ തോന്നി.

ഒരു നല്ല വിഭവമല്ല തന്‍റെ ആദ്യ നിര്‍മ്മാണ സംരംഭത്തിലൂടെ മമ്മൂട്ടി വിളമ്പിയിരിക്കുന്നത്. വ്യത്യസ്തമായ ഒരു പ്രമേയം പറയാന്‍ ശ്രമിച്ചെങ്കിലും ബലമില്ലാത്തതും മനസിനെ തീര്‍ത്തും സ്പര്‍ശിക്കാത്തതുമായ ഒരു തിരക്കഥയിലൂടെ ആ ശ്രമം പരാജയപ്പെടുകയാണ്. ജയിംസ് ആല്‍ബര്‍ട്ടാണ് തിരക്കഥ. ക്ലാസ്മേറ്റ്സ്, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ സിനിമകള്‍ എഴുതിയ ആള്‍. പക്ഷേ, ജവാന്‍ ഓഫ് വെള്ളിമലയില്‍ കണക്കുകൂട്ടലുകള്‍ അണക്കെട്ട് പൊട്ടുന്നതുപോലെ പൊട്ടി.

കഥയിലേക്ക് ഫോക്കസ് ചെയ്യാനായില്ല എന്നതാണ് സംവിധായകനും തിരക്കഥാകൃത്തിനും സംഭവിച്ച പിഴവ്. കാടും പടലും തല്ലി പ്രധാന കഥയിലേക്ക് വന്നപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി. എനിക്ക് ഒരു നല്ല മുഹൂര്‍ത്തം പോലും ഈ സിനിമയില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. എന്‍റെ കണ്ണുകളെയും ചാള്‍സ് ബോണെ സിന്‍ഡ്രോം ബാധിച്ചുവോ? ചില അവ്യക്ത രൂപങ്ങളല്ലാതെ, സിനിമ കണ്ട് മണിക്കൂറുകള്‍ക്കകം വെള്ളിമലയിലെ ജവാന്‍ കണ്ണില്‍ നിന്നും മനസില്‍ നിന്നും മാഞ്ഞുപോയിരിക്കുന്നു!

അടുത്ത പേജില്‍ - ഇവിടം സ്വര്‍ഗമാണ് !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :