മദിരാശി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ആ‍ക്ഷന്‍ വിട്ട് കോമഡി പിടിച്ചിട്ടും ഷാജി കൈലാസ് പാഠം പഠിച്ചില്ല എന്നാണ് മദിരാശി കാണുമ്പോള്‍ തോന്നുന്നത്. താന്‍ കോമഡിയിലേക്ക് മാറി എന്ന് ഏവരെയും ബോധ്യപ്പെടുത്തുമെന്ന മട്ടില്‍ ബലം പിടിച്ചുള്ള ആഖ്യാനമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. കോമഡിക്കുവേണ്ടി കോമഡി സൃഷ്ടിച്ചപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് ട്രാജഡിയായി. ഞാന്‍ കുറച്ചുനാളുകളായി സിനിമ കണ്ടിട്ട്. എങ്കിലും, സമീപകാലത്ത് ഞാന്‍ കണ്ട ഏറ്റവും നിലവാരം കുറഞ്ഞ സിനിമയാണ് മദിരാശി.

സിനിമയ്ക്ക് കഥ വേണോ വേണ്ടയോ എന്നത് ഇപ്പോഴും തര്‍ക്ക വിഷയമാണ്. വലിയ കഥകളൊന്നുമില്ലാത്ത ഇറാന്‍ സിനിമകള്‍ ഗംഭീര കാഴ്ചാനുഭവമാകുന്നത് നാം കണ്ടിട്ടുണ്ട്. അത് എന്തായാലും, മദിരാശിക്കും കഥയെന്നുപറയുന്ന സംഭവം ഇല്ല എന്ന് പറയട്ടെ. ഉള്‍ക്കാമ്പുള്ള ഒരു ത്രെഡുമില്ല. പകരം നായകന്‍റെയും ശിങ്കിടിയുടെയും കോമാളിക്കളികള്‍ക്ക് സ്പേസ് സൃഷ്ടിക്കുക എന്നത് മാത്രമായി സംവിധായകന്‍റെയും തിരക്കഥാകൃത്തിന്‍റെയും ജോലി. ടിന്‍റുമോന്‍ ജോക്സ് കേള്‍ക്കുന്നത് ഇതിലും നല്ല എന്‍റര്‍ടെയ്ന്‍‌മെന്‍റാണ് എന്നാണ് എന്‍റെ അഭിപ്രായം.

ചന്ദ്രന്‍ പിള്ള എന്നാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഭാര്യ നേരത്തേ മരിച്ചുപോയതാണ്. ഒരു മകനുണ്ട്. അവന്‍ സൈക്ലിംഗ് താരമാണ്. മകന് സൈക്കിള്‍ വാങ്ങാനായി കോയമ്പത്തൂരിനടുത്തുള്ള മദിരാശിയിലേക്ക് പോകുകയാണ് ചന്ദ്രന്‍ പിള്ളയും സുഹൃത്തും(ടിനി ടോം). അവിടെ ചന്ദ്രന്‍ പിള്ളയെ കാത്തിരുന്നത് പുതിയ ചില പ്രശനങ്ങളായിരുന്നു.

WEBDUNIA|
അടുത്ത പേജില്‍ - ആകെ ആശ്വാസം ടിനി ടോം മാത്രം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :