പ്രവാചകവൈദ്യവും ചികിത്സാ രീതികളും

ഇസഹാക്ക്

WD
ആരോഗ്യ പരിപാലനത്തെയും രോഗചികിത്സയെയും സംബന്ധിക്കുന്ന പ്രവാചക വചനങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. അതെല്ലാം സമാഹരിക്കപ്പെട്ടിട്ടുണ്ട്‌. ബുഖാരി, മുസ്ലിം, അബൂദാവൂദ്‌, തിര്‍മുദി തുടങ്ങിയ പ്രസിദ്ധരായ ഹദീസ്‌ സമാഹര്‍ത്താക്കള്‍ 'കിതാബുത്വിബ്ബ്‌' (വൈദ്യപുസ്തകം) എന്ന തലക്കെട്ട് നല്‍കി ഇത്തരം ഹദീസുകള്‍ ക്രോഡീകരിച്ചിരിച്ചിട്ടുണ്ട്. 'ത്വിബ്ബുന്നബി' (പ്രവാചകവൈദ്യം) എന്നപേരിലാണ്‌ നബിയുടെ ചികിത്സാരീതി അറിയപ്പെടുന്നത്‌.

പ്രവാചകവൈദ്യവുമായി ബന്ധപ്പെട്ട നാനൂറോളം ഹദീസുകള്‍ ഉണ്ട്. അബൂബകറുബ്നുസാനി, അബൂനുഐം, ഇബ്നുല്‍ഖയ്യിം അല്‍ ജൗസി, അബൂ അബ്ദില്ലാഹിദ്ദഹബി , അബ്ദുറഹ്മാനുസ്സുയൂത്വി എന്നിവര്‍ ത്വിബ്ബുന്നബി സംബന്ധമായ ഹദീസുകളില്‍ പ്രത്യേക പഠനം നടത്തിയ പ്രമുഖരാണ്‌. ഇംഗ്ലീഷ്‌ ഉള്‍പ്പെടെയുള്ള നിരവധി വിദേശ ഭാഷകളിലേക്ക്‌ ത്വിബ്ബുന്നബി ഹദീസ്‌ സമാഹാരങ്ങള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്‌.

WEBDUNIA|
ഒരിക്കല്‍ തിരുനബിയോട്‌ ഒരു ശിഷ്യന്‍ ചോദിച്ചു: 'മരുന്ന്‌ കൊണ്ട്‌ വല്ല ഉപയോഗവുമുണ്ടോ?' നബി ഇങ്ങനെ പറഞ്ഞു: 'അതെ.' 'ദൈവദാസരേ, ഔഷധമുപയോഗിക്കുക, മരുന്ന്‌ സൃഷ്ടിക്കാതെ അല്ലാഹു രോഗത്തെ സൃഷ്ടിച്ചിട്ടില്ല.' എന്ന്‌ നബി പറഞ്ഞു. രോഗം ദൈവകോപമല്ല എന്നു പ്രവാചകന്‍ അനുയായികളെ ബോധ്യപ്പെടുത്താറുണ്ടായിരുന്നു. ദൈവദൂതന്മാര്‍ക്കും രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ടെന്ന്‌ നബി ഓര്‍മിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :