അനുബന്ധ വാര്‍ത്തകള്‍
- പശ്ചിമബംഗാളിലെ ജയിലുകളില്‍ 200ഓളം സ്ത്രീകള്‍ പ്രസവിച്ചു; പുരുഷ ജീവനക്കാരെ നിരോധിക്കണമെന്ന് അമിക്കസ് ക്യൂറിയുടെ നിര്‍ദേശം
- Mamata Banerjee: സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാതെ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മമതാ ബാനര്‍ജി
- അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആന്‍ജിയോപ്ലാസ്റ്റി ചെയ്തു
- One Nation One Election: ഒരു രാജ്യം ഒരൊറ്റ തിരെഞ്ഞെടുപ്പ്, സമിതി റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ
- രാജ്യം തിരഞ്ഞെടുപ്പ് ആവേശത്തില്‍: ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി നാളെ മൂന്ന് മണിക്ക് പ്രഖ്യാപിക്കും
തന്നെ പിന്നില്‍ നിന്ന് ആരോ പിടിച്ചുതള്ളി; മമതാ ബാനര്‍ജിക്കേറ്റത് ആഴത്തിലുള്ള മുറിവുകള്‍
mamata
ആരോഗ്യനില തൃപ്തികരമായതിനെത്തുടര്‍ന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടിരിക്കുകയാണ്. മമതയുടെ ആവശ്യപ്രകാരമാണ് ആശുപത്രി വിട്ടത്. വീട്ടിലേക്കാണ് മടങ്ങിയത്. കൊല്‍ക്കത്തയിലെ കാലുഖട്ടില്‍ മിനഞ്ഞാന്ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. മമതാ ബാനര്‍ജി ഷോക്കേസില്‍ ഇടിച്ച് വീഴുകയായിരുന്നു. വൈകുന്നേരം ആറരയോടെ മുറിവേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിയിലും മൂക്കിലും ആഴത്തിലുള്ള മുറിവേറ്റിരുന്നു. രക്തമൊലിച്ച നിലയിലാണ് ചികിത്സ തേടിയത്. നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടിലേക്ക് മടങ്ങണമെന്ന് മമത ആവശ്യപ്പെടുകയായിരുന്നു. തന്നെ പിന്നില്‍ നിന്ന് ആരോ തള്ളിയെന്നാണ് മമത പോലീസ് സിനോട് പറഞ്ഞത്.
അതേസമയം അമതാ ബാനര്‍ജി കാല് വഴുതി വീഴുകയായിരുന്നോ അതോ രക്തസമ്മര്‍ദ്ദത്തിലുണ്ടായ ഏറ്റക്കുറച്ചില്‍ മൂലമുണ്ടായ ബോധക്ഷയമാണോ അപകടത്തിന് കാരണമെന്ന് സംശയമുണ്ട്. സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്നും എന്നാല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സഹോദരന് കാര്‍ത്തിക്കിന്റെ ഭാര്യ കജാരി ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.