അനുബന്ധ വാര്‍ത്തകള്‍
- ഹിജാബ് വിലക്ക്: ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി
- ഹിജാബ് കേസ് കേൾക്കുന്ന ജഡ്ജിക്കെതിരെ അപകീർത്തി ട്വീറ്റ്: നടൻ ചേതൻ അറസ്റ്റിൽ
- ഹിജാബ്: ഹർജി നൽകിയ പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം: റസ്റ്ററന്റ് തകർത്തു
- ഹിജാബ് ഇസ്ലാമിലെ ഒഴിവാക്കാനാത്ത മതാചാരമല്ലെന്ന് കർണാടക സർക്കാർ
- ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബിന് വിലക്ക്: ഉത്തരവുമായി കർണാടക സർക്കാർ
ക്ഷേത്രോത്സവത്തിൽ മുസ്ലീം വ്യാപാരികൾക്ക് വിലക്ക്, ഹിജാബിന് പിന്നാലെ കർണാടകയിൽ പുതിയ വിവാദം
ഉഡുപ്പിയിലെ ഹൊസ മാര്‍ഗുഡി ക്ഷേത്രത്തിലെ ഉത്സവത്തിന് കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്ലീം കച്ചവടക്കാരെ വിലക്കിയതായി റിപ്പോർട്ട്. ക്ഷേത്ര ഉത്സവങ്ങളിൽ മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ ഉടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വിഷയത്തിൽ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
ഹിന്ദു-മുസ്ലിം വ്യത്യാസമില്ലാതെയാണ് മുന്‍വർഷങ്ങളിലെല്ലാം ക്ഷേത്രത്തിൽ കച്ചവടം നടത്താറുണ്ട്. എല്ലാ വർഷവും നൂറിൽ അധികം മുസ്ലീം കച്ചവടക്കാർ ഇവിടെ സ്റ്റാളുകൾ സ്ഥാപിക്കാറുണ്ട്. എന്നാൽ ഇത്തവണ ഇത് തടഞ്ഞുകൊണ്ട് ക്ഷേത്ര അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.
അടുത്ത ലേഖനം