ഗാന്ധി സ്മരണയില്‍ ഭാരതവും ലോകവും

തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (08:15 IST)
എന്ന വൃതത്തിന്റെ കരുത്ത് ലോകത്തിന് മുന്നില്‍ വിസ്മയാവഹമായി പ്രകടിപ്പിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്‍‌മദിനം ഇന്ന്. ഭാരതം ആ പുണ്യ ജന്മത്തിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്.

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് വീമ്പ് പറഞ്ഞ് നടന്ന ബ്രിട്ടീഷുകാരന്റെ മുഷ്കിനെ അഹിംസാ വൃതത്തിലൂടെ പിടിച്ചു കുലുക്കിയ മഹാത്യാഗി.

രാഷ്ട്രപിതാവിന്റെ സ്മരണയില്‍ രാജ്യം ഇന്ന് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. ഗാന്ധിജിയോടുള്ള
അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് നയിച്ച ഗാന്ധി പിന്നീട് ബാപ്പുജിയെന്ന് ബഹുമാനത്തൊടെ ആളുകള്‍ വിളിക്കുവാന്‍ തുടങ്ങി.

ഓരോ ഇന്ത്യക്കാരന്റെയും ആത്മാഭിമാനത്തിന്റെ പ്രതീകമെന്നൊന്നുണ്ടെങ്കില്‍ അത് ഗാന്ധിജിയാണ്. ഭാരത സ്വാതന്ത്ര്യത്തിനായും മാനവ മൈത്രിക്കായും അദ്ദേഹം നയിച്ച ജീവിത ചര്യ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ രേഖപ്പെടുത്തിയവയാണ്.

സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം, 1948 ജനുവരി 30 ന് ഗാന്ധിജി വെടിയേറ്റു മരിച്ചു. മാഹാത്മാവിന്റെ മരണത്തിനു ശേഷം ഐന്‍സ്റ്റീന്‍ പറഞ്ഞത് ഇതുപോലൊരു മനുഷ്യന്‍ ഭൂമിയില്‍ മജ്ജയും മാസവുമോടെ ജീവിച്ചിരുന്നു എന്ന് പറഞ്ഞാല്‍ ഒരുപക്ഷെ ഭാവി തലമുറകള്‍ വിശ്വസിച്ചെന്നു വരില്ല. അതേ സത്യമാണ് അതു തെളിയുക്കന്നതാണ് അദ്ദേഹത്തിന്റെ സന്ദേശം ലോകം മുഴുവന്‍ പ്രചരിക്കുന്നതിനു കാരണം.

ഇന്നും ലോകമെമ്പാടും ഗാന്ധിയന്‍ തത്വങ്ങള്‍ അംഗീകരിക്കപ്പെടുകയും പിന്തുടരുകയും ചെയ്യുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്.

ഗാന്ധിജിയെന്ന പേരില്‍ അറിയപ്പെട്ടു. ഭാരതത്തില്‍ ജനിച്ച് ലോകത്തിനു മുഴുവന്‍ പ്രകാശമായിത്തീര്‍ന്ന ആ മഹാത്മാവിന്റെ ജന്മദിനം ഇന്ന് നാടെങ്ങും ആഘോഷിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനം കൊണ്ട് പുളകം കൊള്ളുന്ന നാമമാണ് ഗാന്ധിജി എന്നത്. ഭാരതത്തിന്റെ ഓരോ ശ്വാസത്തിലും ഇന്നും ബാപ്പുജി ജീവിക്കുന്നു.

ആ മഹാ പുരുഷന്റെ നാമത്തില്‍ എല്ലാ പ്രിയ വായനക്കാര്‍ക്കും വെബ്ദുനിയായുടെ ഗാന്ധിജയന്ധി ആശംസകള്‍. സമത്വത്തിനും സമ്പൂര്‍ണ്ണതയ്ക്കുമായി നമുക്ക് ബാപ്പുജിയുടെ മാര്‍ഗത്തില്‍



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :