അനുബന്ധ വാര്‍ത്തകള്‍
- Kerala Budget 2024: കേരള വിരുദ്ധർക്ക് നിരാശരാകാം, എട്ട് വർഷം മുൻപത്തെ കേരളമല്ല, ഇന്നത്തേത്
- Kerala Budget 2024: വിഴിഞ്ഞം കേരളവികസനത്തിന്റെ കവാടം, പ്രതീക്ഷകള്‍ പങ്കുവെച്ച് ബജറ്റിന് തുടക്കം
- Kerala Budget 2024: തകര്‍ക്കാനാവില്ല കേരളത്തെ, കേന്ദ്രത്തിന്റേത് ശത്രുതാ മനോഭാവം; സംസ്ഥാന ബജറ്റ് ആരംഭിച്ചു
- ഇൻസ്റ്റഗ്രാം സൗഹൃദം, പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു, സംഭവത്തിൽ 18 പേർക്ക് പങ്കെന്ന് സംശയം
- ലോക്സഭാ തിരഞ്ഞെടുപ്പ്: റിട്ടേണിംഗ് ഓഫീസര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി
Kerala Budget 2024: റെയിൽ ഉപേക്ഷിച്ചിട്ടില്ല, ഗതാഗത മേഖലയ്ക്ക് 1976 കോടി,മെയ്ക്ക് ഇൻ കേരള പദ്ധതിക്ക് 1829 കോടി
Kerala Budget 2024
കൊച്ചിന് ഷിപ്പ് യാര്‍ഡിന് 500 കോടി നല്‍കും. ദേശീയ തീരദേശ, മലയോര പാതകാളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. തിരുവനന്തപുരം മെട്രോ പദ്ധതിക്ക് അനുമതി തേടിയിട്ടുണ്ട്. വന്ദേഭാരത് വന്നതോടെ സില്‍വര്‍ ലൈന്‍ സംസ്ഥാനത്തിന് ആവശ്യമാണെന്ന് തെളിഞ്ഞു. ടൂറിസം സാങ്കേതിക മേഖലയിലെ പോരായ്മകള്‍ പരിഹരിക്കും. കേന്ദ്രത്തിന്റെ അവഗണന തുടരുകയാണെങ്കില്‍ പ്ലാന്‍ ബി ആലോചനയിലാണ്. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ട് പോകില്ല.
നാല് വര്‍ഷം കൊണ്ട് നികുതി വരുമാനം വര്‍ധിച്ചു. ക്ഷേമ പെന്‍ഷന്‍കാരെ മുന്‍നിര്‍ത്തി മുതലെടുപ്പ് ശ്രമം നടക്കുന്നുണ്ട്. ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നതല്ല നിലനിര്‍ത്തുന്നതാണ് എല്‍ഡിഎഫ് നയം. കേരളീയം പരിപാടിക്ക് അടുത്ത വര്‍ഷം 10 കോടി അനുവദിക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുകയാണ്. പുതുതായി തുടങ്ങിയ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്കായി 3 പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും. സര്‍വകലാശാലയ്ക്ക് വായ്പയെടുക്കാന്‍ അനുമതി നല്‍കും. കൊവിഡിന് ശേഷം വര്‍ക്ക് ഫ്രം ഹോം വ്യാപിക്കുന്നതിന് വര്‍ക്ക് പോഡുകള്‍ ഒരുക്കും.
ടൂറിസം മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതി കൊണ്ടുവരും. കായിക മേഖലയില്‍ 5,000 കോടിയുടെ നിക്ഷേപം നടത്തും. 10,000 തൊഴിലവസരം ഒരുക്കും. കാര്‍ഷിക മേഖലയ്ക്ക് 1698 കോടി അനുവദിക്കും. നാളികേര വികസനത്തിന് 65 കോടി. 93.6 കോടി നെല്ല് ഉത്പാദനത്തിനും നാളികേര വികസന പദ്ധതിക്ക് 65 കോടിയും സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടിയും അനുവദിക്കും. ക്ഷീര വികസനത്തിന് 150 കോടി മൃഗ പരിപാലത്തിന് 535 കോടി.ഉള്‍നാടന്‍ മത്സ്യ ബന്ധനത്തിന് 80 കോടി. എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാാന്‍ 10 കോടിയും തൃശൂര്‍ ശക്തന് തമ്പുരാന് ബസ് സ്റ്റാന്‍ഡ് വികസനത്തിന് 10 കോടിയും അനുവദിച്ചു.
2025ല്‍ ലൈഫ് മിഷന് പദ്ധതിയിലൂടെ ഗുണഭോക്താക്കളുടെ എണ്ണം 5 ലക്ഷമാകും. ദീര്‍ഘകാല വായ്പ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിര്‍മാണം വേഗത്തിലാക്കും. ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.6 കോടി വകയിരുത്തി. കൊച്ചി ബെംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊച്ചി പാലക്കാട് റീച്ച് നിര്‍മാണത്തിന് 200 കോടി വകയിരുത്തി.