ഐപിഎല്‍ വാതുവെപ്പ് കേസ്: വിധിപ്രഖ്യാപനം മാറ്റി വെക്കണമെന്ന് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 25 ജൂലൈ 2015 (16:20 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വാതുവെപ്പ് കേസില്‍ വിധിപ്രഖ്യാപനം മാറ്റി വെക്കണമെന്ന് ഡല്‍ഹി പൊലീസ്. പാട്യാല ഹൗസ് പ്രത്യേക കോടതി അഡിഷണല്‍ സെഷന്‍സ് ജഡ്ജി നീന ബന്‍സാല്‍ കൃഷ്ണ വിധി പ്രസ്താവം തുടങ്ങാനിരിക്കെയാണ് പുതിയ ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.

വാതുവെപ്പ് കേസില്‍ അന്വേഷണം തുടരാനാണ് ലോധ കമ്മിറ്റി നിര്‍ദ്ദേശിച്ചത്.

തമിഴ്നാട്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍ പൊലീസിന്റെയും എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന്റെയും അന്വേഷണങ്ങള്‍ തുടരുകയാണ്. ഈ അന്വേഷണങ്ങള്‍ ഏകോപിപ്പിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും വേണം. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കേസ് വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്ന് ശ്രീശാന്തിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :