'ആഗ്രഹിച്ചത് പെണ്‍കുഞ്ഞിനെ, പ്രസവിച്ചത് ആണ്‍കുഞ്ഞിനെ'; മാതാവ് നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു

ജനിച്ചത് പെണ്‍കുഞ്ഞല്ലെന്ന കാരണത്താല്‍ മാതാവ് നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു

ഹൈദരാബാദ്, കൊലപാതകം, പൊലീസ് hyderabad, murder, police
ഹൈദരാബാദ്| സജിത്ത്| Last Updated: വ്യാഴം, 7 ഏപ്രില്‍ 2016 (14:49 IST)
തങ്ങള്‍ക്ക് ജനിച്ചത് പെണ്‍കുഞ്ഞല്ലെന്ന കാരണത്താല്‍ മാതാവ് നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു. ഹൈദരാബാദിലാണ് ദാരുണമായ ഈ സംഭവം നടന്നത്.

പൂര്‍ണ്ണിമയെന്ന യുവതിയാണ് 23 ദിവസം മാത്രം പ്രായമുള്ള തന്റെ മൂന്നാമത്തെ ആണ്‍കുഞ്ഞിനെ ഷേവിംഗ് ബ്ലേഡ്കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഒരു പ്രമുഖ വ്യവസായിയുടെ ഭാര്യയായ പൂര്‍ണ്ണിമയ്ക്ക് ഇതിനുമുമ്പുണ്ടായ രണ്ടു മക്കളും ആണ്‍കുട്ടികളായിരുന്നു. മൂന്നാമത്തേത് പെണ്‍കുട്ടിയായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍.

എന്നാല്‍ മൂന്നാഴ്ച മുമ്പ് ഇവര്‍ക്ക് പിറന്നതും ആണ്‍കുട്ടിയാണെന്നറിഞ്ഞതോടെ ആ കുഞ്ഞിനെ ബന്ധുക്കള്‍ക്കോ കുട്ടികളില്ലാത്തവര്‍ക്കോ കൊണ്ടുപോയി കൊടുക്കാന്‍ പൂര്‍ണ്ണിമ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു.

എന്നാല്‍, അവരുടെ കുടുംബം ഇത് എതിര്‍ത്തു. തുടര്‍ന്നും പൂര്‍ണ്ണിമ കുട്ടിയെ അപായപ്പെടുത്താന്‍ പലപ്പോഴും ശ്രമിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ വീട്ടില്‍ കള്ളന്മാര്‍ കയറിയെന്നും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും കുഞ്ഞിനെ ആക്രമിക്കുകയും ചെയ്തുയെന്നും പൂര്‍ണ്ണിമ ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പൂര്‍ണ്ണിമ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറംലോകമറിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :