ചരിത്ര സംഭവമായി ഒബാമ- കാസ്ട്രോ ഹസ്തദാനം

പനാമ സിറ്റി:| Last Modified ശനി, 11 ഏപ്രില്‍ 2015 (13:22 IST)
യു എസ്- ക്യൂബ രാഷ്ട്രത്തലവന്‍മാര്‍ അര നൂറ്റാണ്ടിനു ശേഷം ഹസ്തദാനം ചെയ്തത് ചരിത്ര സംഭവമായി. പനാമയില്‍ നടക്കുന്ന ഉച്ചകോടിയില്‍ വച്ചാണ് അമേരിക്കന്‍ ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും ഹസ്തദാനം നടത്തിയത്.

മുന്‍പ് ഏഴ് തവണ അമേരിക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടി നടന്നിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. തീവ്രവാദം വളര്‍ത്തുന്ന രാജ്യങ്ങളുടെ
കരിമ്പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉച്ചകോടിയില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉച്ചകോടിയ്ക്ക് മുന്നോടിയായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ക്യൂബ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്‌റിഗസും ആദ്യവട്ട ഉന്നതതല ചര്‍ച്ചയും ഉച്ചകോടിക്കു മുന്‍പേ നടത്തിയിരുന്നു.

57 വര്‍ഷം മുന്‍പു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ ഫോസ്റ്റര്‍ ഡലെസും ക്യൂബന്‍ വിദേശകാര്യമന്ത്രി ഗോണ്‍സാലോ ഗ്യുയെലും തമ്മില്‍ വാഷിങ്ടണില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമുള്ള ആദ്യ ഔപചാരിക ചര്‍ച്ചയാണ്, അമേരിക്കയില്‍ നടക്കുന്ന ഈ ഉച്ചകോടിയില്‍ ഉണ്ടാവുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :