ബ്രസീലിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 44 ആയി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (13:13 IST)
ബ്രസീലിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 44 ആയി. റിയോഡി ജനീറയിലാണ് ദുരന്തം സംഭവിച്ചത്. ഇത് യുദ്ധ സാഹചര്യമാണെന്ന് റിയോഡി ജനീറോ ഗവര്‍ണര്‍ ക്ലൗഡിയോ കാസ്‌ട്രോ പറഞ്ഞു. വീടിനുമുകളില്‍ കാറുകളും ചെളികളില്‍ പ്രിയപ്പെട്ടവരുടെ ശരീരം കാണുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മൊറോ ഡാ ഒഫീസിന എന്ന കുന്നിലുണ്ടായ മണ്ണിടിച്ചിലില്‍ 80തോളം വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :