'നാലുപേരെ കൊന്നു, ഒരാളുടെ മൃതദേഹം കാറിലുണ്ട്', പൊലീസ് സ്റ്റേഷനിലെത്തി കൊലയാളിയുടെ കുറ്റസമ്മതം, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 16 ഒക്‌ടോബര്‍ 2019 (13:29 IST)
കാലിഫോർണിയ: കുടുംബത്തിലെ നാലുപേരെ ഒലപ്പെടുത്തിയ ശേഷം ഒരാളുടെ മൃതദേഹവുമായി കാറിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി മധ്യവയസ്കൻ. ശങ്കർ നാഗപ്പ് ഹാങ്കൂഡ് എന്നയാളാണ് സ്വന്തം കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ശാന്തനായി കാലിഫോർണിയയിലെ മൗണ്ട് ഷാസ്താ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

താൻ നാലുപേരെ കൊലപ്പെടുത്തി എന്നും ഒരാളുടെ മൃതദേഹം കാറിലെ ഡിക്കിയിലുണ്ട് എന്നുമാണ് ഇയാൾ സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയത്. ആദ്യം നഗപ്പ തമാശപറയുകയാണ് എന്നാണ് പൊലീസ് കരുതിയത്. പക്ഷേ നഗപ്പ പറഞ്ഞ കാര്യങ്ങളിൽനിന്നും റോസ്‌വില്ലെയിലെ ഇയാളുടെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയതോടെ രണ്ട് കുട്ടികളുടെ അടക്കം മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം നാലമാത്തെയാളെ കറിൽ കയറ്റി ശങ്കർ യാത്ര ആരംഭിച്ചതാണ്. ഇയാളെയുകൊണ്ട് പല ഇടങ്ങളിലും നാഗപ്പ കറങ്ങി. പിന്നീട് ഇയാളെയും കൊലപ്പെടുത്തി. 420 കിലോമീറ്റർ താണ്ടിയാണ് നാഗപ്പ റോസ്‌വില്ലെയിൽനിന്നും മൗൺറ്റ് ഷാസ്ത് പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഒരോരുത്തരെയും വ്യത്യസ്ഥ ദിവസങ്ങളിലാണ് പ്രതി കൊലപ്പെടുത്തിയത്

കൊലപാതകങ്ങൾക്ക് പിന്നിലെ കാരണം എന്താണ് എന്ന് നാഗപ്പ ഇതേവരെ വ്യക്തമാക്കിയിട്ടില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാഗപ്പ ഒറ്റക്കാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും റോസ്‌വില്ലെ പൊലീസ് അന്വേഷിക്കും. ശാന്തനായ നാഗപ്പ അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :