അന്യജാതിയില്‍പ്പെട്ട യുവാവുമായി പ്രണയമെന്ന സംശയം; പിതാവ് മകളെ കൊലപ്പെടുത്തി

 police , odisha , killed , പൊലീസ് , യുവതി , പെണ്‍കുട്ടി
ഭുവനേശ്വര്‍| മെര്‍ലിന്‍ സാമുവല്‍| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2019 (14:41 IST)
അന്യജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചെന്ന സംശയത്തെത്തുടര്‍ന്ന് പതിനേഴുകാരിയെ പിതാവ്
കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഒഡിഷയിലെ ഗംജം ജില്ലയിലാണ് സംഭവം. പിതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

മകളെ യുവാവ് തട്ടിക്കൊണ്ടു പോയെന്ന പിതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ
കഴിഞ്ഞ സെപ്‌തംബര്‍ 19ന് പെണ്‍കുട്ടിയുടെ മൃതശരീരം ഹൈവേയില്‍ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. പിതാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.

കഴിഞ്ഞ ഓഗസ്‌റ്റ് 25ന് പെണ്‍കുട്ടിയെ കാണാതായിരുന്നു. അന്യ ജാതിയില്‍പ്പെട്ട യുവാവിനൊപ്പം മകള്‍ പോയി എന്നാണ് പിതാവും കുടുംബവും വിശ്വസിച്ചത്. സെപ്‌റ്റംബര്‍ 15ന് പെണ്‍കുട്ടി മടങ്ങിയെത്തി എങ്കിലും വീട്ടില്‍ പ്രവേശിപ്പിക്കാന്‍ പിതാവ് തയ്യാറായില്ല.

ആര്‍ക്കൊപ്പം പോയതാണെന്ന് ചോദിച്ചെങ്കിലും മകള്‍ മറുപടി നല്‍കിയില്ല. ബന്ധുവിന്‍റെ വീട്ടിലായിരുന്നുവെന്ന് യുവതി പറഞ്ഞെങ്കിലും പിതാവ് അംഗീകരിച്ചില്ല. ബന്ധുക്കളുടെ നിര്‍ബന്ധം മൂലം മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും ഇരുവരും തമ്മില്‍ തര്‍ക്കം തുടര്‍ന്നു. ഇതിനിടെ പിതാവ് പെണ്‍കുട്ടിയെ കഴുത്തുഞ്ഞെരിച്ച് കൊല്ലുകയും മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :