മാഡ് മാഡി മാജിക്! - കര്‍മ്മയോദ്ധാ നിരൂപണം

ഹരികൃഷ്ണന്‍ നായര്‍

PRO
അനീതിക്കെതിരെ പോരാടുമ്പോള്‍ മാഡി മേലുദ്യോഗസ്ഥരുടെ ആജ്ഞകള്‍ക്കു കാത്തു നില്‍ക്കാറില്ല. പ്രത്യേകിച്ചും പെണ്‍‌വാണിഭ സംഘങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍. സ്ത്രീപീഡനം നടത്തുന്നവരുടെ വൃഷ്ണഛേദനം ചെയ്യുകയാണ് ‌മാഡി സ്റ്റൈല്‍. അത് ഒരു ബുള്ളറ്റ് ഷോട്ടിലാവാം, കത്തി മുനയിലാവാം. കാലികപ്രസക്തിയുള്ള വിഷയമെന്ന നിലയില്‍ സിനിമയുടെ തീം ശ്രദ്ധേയമാണ്. ഏറെക്കാലത്തിനു ശേഷമെത്തുന്ന ലാലിന്റെ ആക്ഷന്‍ ത്രില്ലര്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണ്.

ഒരു പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് മാഡി കേരളത്തിലെത്തുന്നത്. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയെയും കാണാതാവുന്നു. രണ്ടു പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടു പോയത് ഒരേ സംഘമാണെന്ന് മാഡി മനസിലാ‍ക്കുന്നു. ഇവര്‍ക്കെതിരെയുള്ള മാഡിയുടെ പോരാട്ടമാണ് കഥാതന്തു. മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന വിപത്തുകളും പെണ്‍കുട്ടികളെ ചൊല്ലിയുള്ള മുതിര്‍ന്നവരുടെ ആവലാതികളും ചിത്രം പങ്കുവയ്ക്കുന്നു.

ആ‍ദ്യവസാനം ഒരു ലാല്‍ ചിത്രമെന്ന് നിസംശയം പറയാം കര്‍മ്മയോദ്ധയെ. തികച്ചും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന പ്രമേയം, പ്രത്യേകിച്ചും ലാല്‍ ആരാധകരെ. അത്ര സ്റ്റൈലിഷായാണ് മോഹന്‍ലാലിനെ മേജര്‍ രവി അണിയിച്ചൊരുക്കിയിരിക്കുന്നത്. പിരിച്ചു വച്ച മീശയും താടിയും, കൈയില്‍ ഹവാന ചുരുട്ടും, ജാക്ക് ഡാനിയേലിന്റെ ലിക്വര്‍ ഫ്ലാസ്കും, മെര്‍സിഡസ് ബെന്‍സ് എം സ്റ്റാറുമായെത്തുന്ന നായകനെ ആരാധകര്‍ക്കു വേണ്ടി മാത്രം സൃഷ്ടിച്ചതാണ്. ഒപ്പം തന്നെ പ്രമേയം കാലിക പ്രസക്തിയുള്ളതുമാണ്. മാഡിയുടെ ‘ക്രൂരമാ‍യ’ പ്രതികരണങ്ങള്‍ക്കു തീയേറ്ററില്‍ കൈയടികള്‍ മുഴങ്ങുന്നത് മാറിപ്പോയ നമ്മുടെ സാമൂഹികാവസ്ഥയ്ക്ക് തെളിവാണ്. പെണ്‍കുട്ടികളെ വേട്ടയാടുന്നവരെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് ശിക്ഷിക്കുക എന്ന ചോദ്യം ഉയര്‍ത്തിയാണ് പ്രേക്ഷകര്‍ തിയേറ്റര്‍ വിടുക.

WEBDUNIA|
അടുത്ത പേജില്‍ - കാണ്ഡഹാര്‍ കഴിഞ്ഞുള്ള ഹോം‌വര്‍ക്കിന്‍റെ ഗുണം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :