യോഗ, സംസ്കാരം കോഴ്സ് തുടങ്ങാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം ജെ എന്‍ യു തള്ളി

ന്യൂഡല്‍ഹി| Last Modified ഞായര്‍, 1 നവം‌ബര്‍ 2015 (17:36 IST)
യോഗയും സംസ്കാരവും കോഴ്സ് തുടങ്ങാനുള്ള നിര്‍ദ്ദേശം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല തള്ളി. സര്‍വ്വകലാശാലയുടെ അക്കാദമിക് കൌണ്‍സിലാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയവും യു ജി സിയുമായി ആലോചിച്ച് ഭരണസമിതി മുന്നോട്ടുവെച്ച നിര്‍ദ്ദേശം തള്ളിയത്.

മൂന്നു ഹ്രസ്വകാല കോഴ്സുകള്‍ തുടങ്ങാനുള്ള നിര്‍ദ്ദേശമാണ് തള്ളിയത്. ഇന്ത്യന്‍ സംസ്കാരവും യോഗയും എന്ന പേരില്‍ ഹ്രസ്വകാല കോഴ്സുകള്‍ തുടങ്ങാനായിരുന്നു നിര്‍ദ്ദേശം. ആര്‍ എസ് എസിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിനു മുന്നില്‍ ഭാരതീയസംസ്കാരത്തെയും ആത്മീയപാരമ്പര്യത്തെയും ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു കോഴ്സുകള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്കിയത്.

എന്നാല്‍, മാനവവിഭവശേഷി മന്ത്രാലയവും യു ജി സിയുമായി ആലോചിച്ച് വാഴ്സിറ്റി ഭരണസമിതി മുന്നോട്ടു വെച്ച നിര്‍ദ്ദേശം സര്‍വ്വകലാശാലയുടെ അന്തിമതീരുമാന സമിതിയായ അക്കാദമിക് കൌണ്‍സില്‍ തള്ളുകയായിരുന്നു. മേല്പറഞ്ഞ വിഷയങ്ങളില്‍ മൂന്നു ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കണം എന്നായിരുന്നു നിര്‍ദ്ദേശത്തില്‍ ഉണ്ടായിരുന്നത്. വിദ്യാഭ്യാസമേഖലയില്‍ കാവിവല്‍ക്കരണം നടത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്ന സമയത്താണ് മാനവവിഭവശേഷി മന്ത്രാലയത്തിന് ഇത്തരമൊരു തിരിച്ചടി ലഭിക്കുന്നത്.

നേരത്തെ, സ്കൂളുകളില്‍ നിര്‍ബന്ധമാക്കിയത് നിരവധി പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പ്രധാനമായും മുസ്ലിം സംഘടനകള്‍ ആയിരുന്നു ഇതിനെതിരെ രംഗത്തെത്തിയിരുന്നത്. കൂടാതെ, ഹരിയാനയില്‍ സ്കൂളുകളില്‍ ഭഗവത്‌ഗീത പഠനം നിര്‍ബന്ധമാക്കുമെന്ന സംസ്ഥാന ബി ജെ പി സര്‍ക്കാരിന്റെ തീരുമാനവും നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനിടയില്‍ ജെ എന്‍ യുവിന്റെ ഭരണസമിതിയുടെ ഉറച്ച തീരുമാനം ബി ജെ പിക്ക് ഒപ്പം തന്നെ ആര്‍ എസ് എസിനും തിരിച്ചടിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്; ഇന്ന് കൂടിയത് 440 രൂപ
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്. ഇന്ന് 440 രൂപയാണ് പവന് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തിൽ ഇടപ്പെട്ട സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺബ്രിട്ടാസ് എം പി
കേന്ദ്രവും സംസ്ഥാനവും തമ്മിലെ തര്‍ക്കം തീര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആശാ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ കേരള മോഡല്‍
കെ സ്യൂട്ട് പൊതു ജനങ്ങള്‍ക്കായുള്ള ഒരു പ്ലാറ്റ്‌ഫോം അല്ല. എന്നാല്‍ ഫലത്തില്‍ അതിന്റെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ഹണിട്രാപ്പിലാക്കി കുടുക്കി കവർച്ച, പിന്നാലെ അറസ്റ്റ്
മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരില്‍ താമസക്കാരിയുമായ മൈമുന(44), കുറ്റിപ്പുറം പാറക്കാല്‍ എസ് ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു
സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്