ഉത്തരമലബാറിലെ അനേകം ഗ്രാമങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്ന് വിഎച്ച്പി

ഉത്തരമലബാറിലെ അനേകം ഗ്രാമങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്ന് വിഎച്ച്പി

ന്യൂഡല്‍ഹി| priyanka| Last Modified വെള്ളി, 1 ജൂലൈ 2016 (10:11 IST)
കേരളത്തിലെ നാലു ജില്ലകളിലെ അനേകം ഗ്രാമങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിക്കഴിഞ്ഞതായും യുപിയിലെ കെയ്‌രാനയിലെ ഹിന്ദു പലായനത്തിനു സമാനമായ സാഹചര്യങ്ങള്‍ രാജ്യത്തെ വിവിധയിടങ്ങളില്‍് നിലനില്‍ക്കുന്നതായും വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സമിതി പ്രമേയം.

കശ്മീരില്‍ ആരംഭിച്ച ഹിന്ദു പലായനം യുപിയില്‍ കെയ്‌രാന ഉള്‍പ്പെടെ 60 ഗ്രാമങ്ങളില്‍ സംഭവിച്ചു. സമാനമായ അവസ്ഥ പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, യുപി, ജാര്‍ഖണ്‍്, ബംഗാള്‍, കേരളം, തമിഴ്‌നാട്, എന്നിവിടങ്ങളിലും ശ്രദ്ധയില്‍പെട്ടതായും പ്രമേയത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം പട്‌നയില്‍ സ്ഥാപിച്ച വിഎച്ച്പി കേന്ദ്ര നേതൃയോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഏറെ ഗ്രാമങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറിക്കഴിഞ്ഞതായി പ്രമേയത്തില്‍ പറയുന്നു. ഈ നാലു ജില്ലകളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്ന പ്രദേശങ്ങളില്‍ സര്‍വേ നടത്തുമെന്നും വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു.

ഹിന്ദു ഭൂരിപക്ഷമായിരുന്ന ഗ്രാമങ്ങളില്‍ നിന്നു ഹിന്ദു കുടുംബങ്ങള്‍ ഒഴിഞ്ഞുപോകുന്നതിന്റെ സാമൂഹിക, സാമ്പത്തിക, കാരണങ്ങള്‍ വിഎച്ച്പി പഠിക്കും. ഹിന്ദു കുടുംബങ്ങളെ സ്വന്തം ഗ്രാമങ്ങളില്‍ താമസം തുടരാനുള്ള സാഹചര്യം സൃഷ്ടിക്കാനായി സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കും. അയോധ്യയിലെ രമാനക്ഷേത്രത്തിനായി നിയമനിര്‍മാണമെന്ന ആവശ്യവുമായി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനകാലത്ത് വിഎച്ച്പി നേതാക്കള്‍ എംപിമാരെ സമീപിക്കുമെന്നും ജെയിന്‍ അറിയിച്ചു.



ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :