തിരുച്ചിയിൽ എസ്ഐ‌യെ കൊലപ്പെടുത്തിയവരിൽ കുട്ടികളും, പിടിയിലായവരിൽ പത്തും പതിനേഴും വയസ്സുള്ളവർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 നവം‌ബര്‍ 2021 (11:52 IST)
തമിഴ്‌നാട് തിരുച്ചിയിൽ എസ്ഐയെ കൊലപ്പെടുട്ടിയവരിൽ കുട്ടികളും. പിടിയിലാവരിൽ രണ്ട് പേർ പത്തും പതിനേഴും വയസ് പ്രായമുള്ളവരാണ്. കേസിൽ പത്തൊൻപതുകാരനായ ഒരാളും പിടിയിലായിട്ടുണ്ട്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുടുവിലാണ് പ്രതികളെ പിടികൂടിയത്. നാലു സംഘങ്ങളായിട്ടായിരുന്നു അന്വേഷണം.

ഇന്നലെ പുലര്‍ച്ചെയാണ് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചംഗ സംഘമാണ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായ എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയത്. നവല്‍പേട്ട് സ്റ്റേഷനിലെ ഭൂമിനാഥന്‍ ആണ് കൊല്ലപ്പെട്ടത്.പശുവിനെ മോഷ്ടിക്കാനായി മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചാംഗ സംഘത്തെ ത്ടയാൻ ശ്രമിച്ചതോടെ പ്രതികള്‍ വാഹനം നിര്‍ത്താതെ പോയി. ഇവരെ പിന്തുടര്‍ന്ന എസ്ഐ, രണ്ടുപേരെ പിടികൂടി. തുടര്‍ന്നുണ്ടായ സംഹർഷത്തിലാണ് എസ്ഐ‌ ആക്രമിക്കപ്പെട്ടത്.


പുതുക്കോട്ടെ തൃച്ചി റോഡില്‍ പല്ലത്തുപെട്ടി കലമാവൂര്‍ റെയില്‍വേ ഗേറ്റിനുസമീപമായിരുന്നു സംഭവം. വെട്ടേറ്റുകിടന്ന എസ്‌ഐയെ മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രഭാത നടത്തത്തിനിറങ്ങിയവര്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലം ജീവൻ രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :