പീഡനവും നിർബന്ധിത വിവാഹവും; പെൺകുട്ടിയുടെ പരാതിയിൽ കർണാടക മന്ത്രിയുടെ നീക്കത്തിന് വിലക്കിട്ട് സുപ്രീംകോടതി

പെൺകുട്ടിയുടെ പരാതിയിൽ മന്ത്രിയുടെ നീക്കം തടഞ്ഞ് കോടതി

Rijisha M.| Last Modified ചൊവ്വ, 8 മെയ് 2018 (16:08 IST)

ന്യൂഡൽഹി: തന്റെ താൽപ്പര്യ പ്രകാരം മകളെ വിവാഹം കഴിപ്പിക്കാനുള്ള കർണാടകാ മന്ത്രിയുടെ നീക്കം സുപ്രീംകോടതി തടഞ്ഞു. മാതാപിക്കാക്കൾ തീരുമാനിച്ച വിവാഹം കോടതി തടയുകയും മകളെ അവരുടെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ച് ഇഷ്‌ടമുള്ള പാത തിരഞ്ഞെടുക്കാൻ അനുവദിക്കുകയും ചെയ്‌തു.

സുപ്രീംകോടതി രേഖകളിൽ 'എക്‌സ്' എന്ന മാത്രം രേഖപ്പെടുത്തിയിട്ടുള്ള കര്‍ണാടക രാഷ്‌‌ട്രീയ നേതാവിന്റെ മകൾ വീട്ടുതടങ്കലിൽ 20 ദിവസത്തോളം മാനസിക-ശാരീരിക പീഡനങ്ങൾ അനുഭവിച്ചതിന് ശേഷമാണ് ഡൽഹിയിലേക്ക് മടങ്ങിയത്.

പ്രണയിക്കുന്ന യുവാവിനെ വിവാഹം കഴിക്കാൻ സമ്മതിക്കാതെയാണ് മന്ത്രിയും വീട്ടുകാരും ചേർന്ന് പെൺകുട്ടിയെ വീട്ടുതടങ്കലിലാക്കിയത്. കോടതി വിധി വന്നതിന് ശേഷം പെൺകുട്ടി വനിതാ കമ്മീഷന്റേയും ഡൽഹി പൊലീസിന്റെയും സംരക്ഷണത്തിലാണ്.

പെൺകുട്ടിക്ക് ബംഗലൂരുവിലേക്ക് മടങ്ങി പഠനം പൂർത്തിയാക്കാൻ താൽപ്പര്യമുണ്ടെന്ന് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയും ജസ്റ്റീസുമാരായ എ എം ഖാന്‍വില്‍ക്കറും ഡി വൈ ചന്ദ്രചൂഡും ഉള്‍പ്പെട്ട ബഞ്ചിന് മുമ്പാകെ അഭിഭാഷക വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടിയ്‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ ചെയ്യാനും താൽപ്പര്യമുള്ള സ്ഥലങ്ങളിൽ പോകാനും വരാനുമുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മാതാപിതാക്കളിൽ നിന്നോ ഭർത്താവിൽ നിന്നോ പ്രതികാര നടപടി ഉണ്ടായേക്കാമെന്നും, തന്റെ സഹോദരൻ മാതാവിന്റെ സഹായത്തോടുകൂടി തന്നെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. തുടർന്ന് മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പെൺക്കുട്ടിക്ക് സംരക്ഷണം നൽകാനും പെൺകുട്ടിയുടെ വഴിയിൽ ഇവർ തടസ്സമാകാൻ പാടില്ലെന്നും അറിയിച്ചു.

അതേസമയം മാതാപിതാക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പെൺകുട്ടിയ്‌ക്ക് യാതൊരുവിധ ഉപദ്രവവും ഇല്ലെന്നും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും പെൺകുട്ടിയുമായി ബന്ധപ്പെട്ട മറ്റ് എല്ലാ കാര്യങ്ങളും അവളുടെ കൈയ്യിൽ തന്നെ നൽകിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ക്കായി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ ജീവിതത്തിൽ ഒരു തരത്തിലുള്ള ഇടപെടലുകൾ നടത്തില്ല. അവൾ ആവശ്യപ്പെടുന്നതെല്ലാം തിരിച്ച് കൊടുക്കാമെന്നും അവര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ വസ്തുവകകള്‍ അഭിഭാഷകന്‍ മുഖേനെ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പെൺകുട്ടിയുടെ സമ്മതമില്ലാതെ നടത്തിയ വിവാഹം കോടതി റദ്ദാക്കുകയും, അത് സാധുവാകണമെങ്കിൽ കുടുംബ കോടതിയെ സമീപിക്കണമെന്നും കോടതി പറഞ്ഞു. പിതാവിന് സ്വാധീനമുള്ളതിനാൽ ബംഗളൂരുവിലെ തന്റെ ജീവിതം സുരക്ഷിതമായിരിക്കില്ലെന്ന പെൺകുട്ടിയുടെ വാദത്തെത്തുടർന്ന് മതിയായ സുരക്ഷ നൽകാൻ പൊലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി. തനിക്കൊരു പ്രണയമുണ്ടെന്നും വിവാഹം നിര്‍ബ്ബന്ധിച്ചാണ് നടത്തുന്നതെന്നും പൊലീസില്‍ പരാതി നല്‍കിയിരുന്നു, അവര്‍ അത് ഗൗരവമായി എടുത്തില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, ...

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍
കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ ...

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ
പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്
ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ. അതേസമയം ...