സീരിയല്‍ നടിയുടെ ദുരൂഹമരണം; കാമുകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, അറസ്‌റ്റ് ഉടനെന്ന് റിപ്പോര്‍ട്ട്

ആശുപത്രിയില്‍ ചികിത്സ തേടിയ രാഹുലിനെ പുറത്തിറങ്ങുമ്പോള്‍ അറസ്‌റ്റ് ചെയ്യാന്‍ പൊലീസ് നീക്കം

പ്രത്യുഷ ബാനര്‍ജിയുടെ മരണം , രാഹുല്‍ രാജ് , പ്രത്യുഷ ബാനര്‍ജി , പൊലീസ്
മുംബൈ| jibin| Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (16:32 IST)

പ്രമുഖ സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ടു പൊലീസ് കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്ത കാമുകന്‍ രാഹുല്‍ രാജ് സിംഗ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മുംബൈയിലെ ദിന്‍ദോഷി കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. രാഹുലിന്റെ പുതിയ അഭിഭാഷകന്‍ അശോക് സറോഗിയാണു രാഹുലിനുവേണ്ടി മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

ആരോഗ്യകാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രാഹുലിനെ പുറത്തിറങ്ങുമ്പോള്‍ അറസ്‌റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ആരംഭിച്ചിരുന്നു. ഈ സാ‍ഹചര്യം മനസിലാക്കിയാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.
ജാമ്യാപേക്ഷ കോടതി തള്ളിയതോടെ രാഹുലിന്റെ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

രാഹുലുമായുള്ള പ്രശ്നങ്ങളാണ് പ്രത്യുഷയുടെ മരണത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രത്യുഷയുടെ മരണം ആത്മഹത്യയാണെന്ന്‌ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നു. കൂടാതെ
ഇടത്‌ കയ്യില്‍ ബ്ലയിഡ്‌ ഉപയോഗിച്ച്‌ മുറിച്ച്‌ പാടുകള്‍ കാണപ്പെട്ടിരുന്നു. പ്രത്യുഷയുടെ മരണത്തിന് ഇത്തരവാദി രാഹുലാണെന്ന് താരത്തിന്റെ അമ്മ സോമ ബാനർജി ആരോപിച്ചിരുന്നു.
പ്രത്യുഷയുടെ ബന്ധുക്കളുടെയുടെ സുഹൃത്തുക്കളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :