സൈനികർ ഹീറോകൾ ആയതെങ്ങനെ; സർജിക്കൽ സ്ട്രൈക്കിന് പ്രധാനമന്ത്രിയെ ഉപദേശിച്ചത് ആര്?; പിന്നിൽ ഒരാൾ മാത്രം!

മിന്നലാക്രമണത്തിന് മോദിയെ ഉപദേശിച്ചതാര്?

ലക്നൗ| aparna shaji| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (10:23 IST)
ഉറി ഭീകരാക്രമണത്തിന് നൽകിയ മറുപടിയായിരുന്നു മിന്നലാക്രമണം. ശക്തമായി തിരിച്ചടി നൽകിയ ഇന്ത്യൻ സൈനികരെ ഭാരതമക്കൾ വാനോളം പുകഴ്ത്തി. സർജിക്കൽ സ്ട്രൈക്കിന് അനുമതി നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും അഭിനന്ദിച്ചു. ഇപ്പോൾ, മിന്നലാക്രമണത്തിൽ നിർണായക പങ്ക് അവകാശപ്പെട്ട് സമാജ് വാദി പാർട്ടി രംഗത്തെത്തിയിരിക്കുകയാണ്.

'മിന്നലാക്രമണത്തിലൂടെ ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുന്നിൽ ഉയർത്തിപിടിച്ചിരിക്കുകയാണ്. ഇതിനു കാരണമായ സൈനികർ ഹീറോക‌ളാണ്. സൈന്യത്തിന്റെ പേരിൽ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന പ്രവർത്തകർ സീറോകളും. പാകിസ്ഥാനെതിരെ മിന്നലാക്രമണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപദേശം നൽകിയത് മുലായം സിംഗ് യാദവാണ്. അദ്ദെഹത്തെ ഈ അവസരത്തിൽ ഓർക്കുന്നു.' എന്നിങ്ങനെയുള്ള ബോർഡുകളാണ് ലക്നൗവിലെ നോവൽറ്റി ചൗക്കിൽ പ്രത്യേക്ഷപെട്ടിരിക്കുന്ന ബോർഡുകളിൽ പറയുന്നത്.

പാർട്ടിയുടെ യുവജന സഭാ നേതാവ് മുഹമ്മദ് ഷംഷേർ മാലിക് സ്ഥാപിച്ചതാണ് ബോർഡ്. നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ ബോധ്യമായതെന്നും വളരെ ഉറച്ച നിലപാടെടുക്കാൻ കേന്ദ്രസർക്കാരിനെ ഉപദേശിച്ച ആൾ ആരെന്ന് ജനങ്ങൾ അറിയണമെന്നും ഷംഷേർ പ്രതികരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :