അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയിൽ 32 ഒമിക്രോൺ കേസുകൾ, 3 വയസ്സുള്ള കുട്ടിക്കും രോഗം
- ടി20 ടീമിനെ മാത്രമായിട്ട് നയിക്കാനില്ല, രോഹിത് ഏകദിന ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെട്ടു?
- ഇന്ത്യയുടെ വാക്സിന് സര്‍ട്ടിഫിക്കറ്റിന് 108 രാജ്യങ്ങളില്‍ അംഗീകാരം
- കാന്നുകാലിയെ മോഷ്ടിച്ചുവെന്നാരോപിച്ച് മധ്യവയസ്കനെ തല്ലിക്കൊന്നു
- ദ്രാവിഡിനെ കൊണ്ടുവന്നത് രണ്ടുംകല്‍പ്പിച്ച്; കോലിയുടെ അഭിപ്രായം തേടിയില്ല
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ആറു സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ആറു സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. അപകടത്തില്‍ മരണപ്പെട്ട 13പേരില്‍ ഒന്‍പതുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. നാലു വ്യോമസേന വിഭാഗം ഉദ്യോഗസ്ഥരുടേയും രണ്ടുകരസേന ഉദ്യോഗസ്ഥരുടേയും മൃതദേഹങ്ങളാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ലാന്‍സ് നായിക്കുമാരായ വിവേക് കുമാര്‍, ബി സായ് തേജ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നുരാവിലെ കുടുംബത്തിന് വിട്ടുനല്‍കി. ഡിസംബര്‍ എട്ടിനായിരുന്നു രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ ദുരന്തം ഉണ്ടായത്.