ഡൽഹി കലാപത്തിൽ മരണം 28 ആയി, സംഭവത്തിൽ ദുഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ

അഭിറാം മനോഹർ| Last Updated: വ്യാഴം, 27 ഫെബ്രുവരി 2020 (10:32 IST)
പൗരത്വനിയമത്തെ ചൊല്ലിയുള്ള സംഘർഷത്തെ ചൊല്ലി ആരംഭിച്ച ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ജിടിബി ആശുപത്രിയിൽ ഒരാൾ കൂടി മരിച്ചതോടെയാണ് എണ്ണം ഉയർന്നത്. പരിക്കിനെ തുടർന്ന് ഇരുന്നൂറിലധികം പേർ ചികിത്സയിലാണ്. ഇതിനിടെ ഡൽഹിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സമാധാനപരമായി പ്രതിഷേധിക്കാൻ അവസരം നൽകണമെന്നും സുരക്ഷാ ഏജൻസികൾ സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.

ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന കലാപത്തിൽ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. അതേ സമയം ഡൽഹിയിൽ നടന്നുകൊണ്ടിർക്കുന്ന സംഭവങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുന്നതായി യു എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ അറിയിച്ചു.ഡൽഹിയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയും അവരുടെ വീടുകൾ,കടകൾ,ആരാധനാലയങ്ങൾ എന്നിവയ്‌ക്ക് നേരെയും നടക്കുന്ന അക്രമങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും പൗരന്മാർക്ക് ശാരീരിക സുരക്ഷയും സംരക്ഷണവും നൽകുക എന്നത് ഉത്തരവാദിത്തപ്പെട്ട സർക്കാരിന്റെ കടമയാണെന്നും ജനക്കൂട്ടം അക്രമത്തിലൂടെ ലക്ഷ്യമിടുന്ന മുസ്ലീങ്ങളേയും മറ്റുള്ളവരേയും സംരക്ഷിക്കാന്‍ ഗൗരവമായ ശ്രമങ്ങള്‍ നടത്താന്‍ ഇന്ത്യൻ സർക്കാരിനോട് അപേക്ഷിക്കുന്നതായും യു എസ് അന്താരാഷ്ട്ര മതസ്വാതന്ത്യ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :